24.3 C
Kottayam
Sunday, September 29, 2024

‘മുസ്ലിം യുവാക്കൾ പശുക്കളെ സംരക്ഷിക്കണം’; സംഘർഷത്തിലെ നഷ്ടം കലാപകാരികളിൽനിന്ന് ഈടാക്കുമെന്നും ഖട്ടർ

Must read

ചണ്ഡീഗഢ്: ഹരിയാണയില്‍ സാമുദായിക സംഘര്‍ഷത്തിനിടെ സ്വകാര്യ വസ്തുവകകള്‍ക്കുണ്ടായ നഷ്ടം കലാപകാരികളില്‍നിന്ന് തന്നെ ഈടാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലേചന സംസ്ഥാന സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്നും കലാപത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് സഹായം നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയില്‍ ഗോസംരക്ഷണം വലിയ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പശുക്കളെ സംരക്ഷിക്കണമെന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. സാമൂഹികമൈത്രി ഉറപ്പാക്കുമെന്നതിനാല്‍ ഗോസംരക്ഷണത്തിന് മുസ്‌ലിം യുവാക്കള്‍ മുന്നോട്ടുവരുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഖട്ടര്‍ പറഞ്ഞു.

സംഘര്‍ഷത്തിനിടെ സംസ്ഥാനത്തെ എല്ലാവരെയും സംരക്ഷിക്കുക എന്നത് പോലീസിന് സാധ്യമല്ലെന്നും അതിനാല്‍ സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ അക്രമത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന മോനു മനേസറിനെ കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ല. ഇയാളെ കണ്ടുപിടിക്കുന്നതിന് രാജസ്ഥാന്‍ സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യാന്‍ തയ്യാറാണെന്നും ഖട്ടര്‍ പറഞ്ഞു

തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതിനകം മരിച്ചവരുടെ എണ്ണം ആറായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 119 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വേറെ 90 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് രേഖപ്പെടുത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു പോര്‍ട്ടലിലൂടെ സര്‍ക്കാര്‍ ഇതിന്റെ മൂല്യനിര്‍ണയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഹോം ഗാര്‍ഡുകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഹരിയാണയില്‍ 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണം നൂഹ് ജില്ലയിലാണുള്ളത്. മൂന്നെണ്ണം പല്‍വാലിലും രണ്ടെണ്ണം ഗുരുഗ്രാമിലും ഒരു കമ്പനിയെ ഫരീദാബാദിലുമാണ് വിന്യസിച്ചിട്ടുള്ളത്. നാല് കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ കൂടി നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുള്ളതായും ഹരിയാണ മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week