28.7 C
Kottayam
Saturday, September 28, 2024

ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തൂക്കിക്കൊന്നുവെന്ന്‌ വ്യാജ പ്രചാരണം, BJP നേതാവിനെതിരെ കേസ്, ഭയപ്പെടേണ്ടെന്ന് സ്റ്റാലിൻ

Must read

ന്യൂഡല്‍ഹി: ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിലേറ്റിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റ് വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയാണ് കേസെടുത്തത്. ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തൂക്കിക്കൊന്നുവെന്നായിരുന്നു വ്യാജ പ്രചാരണം.

സംഭവത്തില്‍ ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ക്കെതിരെയും പ്രാദേശിക ദിനപത്രമായ തന്‍വില്‍ പോസ്റ്റിന്റെനടത്തിപ്പുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്തിയെന്ന കുറ്റമാണ് ഉവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ബിഹാറില്‍ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയെന്നായിരുന്നു വ്യാജ ട്വീറ്റ്. ബിഹാറിത്തൊഴിലാളികള്‍ക്കെതിരെ ഇത്തരത്തിലൊരുആക്രമണമുണ്ടായിട്ടും തേജസ്വി യാദവ് സ്റ്റാലിന്റെ ജന്മദിനാഘോഷപരിപാടിയില്‍ പങ്കെടുത്തതായും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഒന്നിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് പ്രശാന്ത് ഉംറാവു കുറിച്ചു.

പ്രശാന്തിന്റെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിച്ചതിനാണ് പ്രശാന്തിനെതിരെ പോലീസ് കേസെടുത്തത്. ശത്രുത പ്രചരിപ്പിച്ചതിനും കലാപങ്ങള്‍ക്ക് ഇടവരുത്തിയതിനുമാണ് ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ക്കെതിരേയും തന്‍വീര്‍ പോസ്റ്റിന്റെ ഉടമക്കെതിരേയും കേസെടുത്തിട്ടുള്ളത്.

ഒരു ബിഹാര്‍ സ്വദേശിയെ ഝാര്‍ഖണ്ഡുകാരന്‍ കൊലചെയ്തതിനെ തമിഴ്നാട്ടില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ നടന്ന ആക്രമണമായി ദൈനിക് ഭാസ്‌കര്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തമിഴ്നാട്ടില്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ ആക്രമണസംഭവങ്ങള്‍ അരങ്ങേറുന്നതായി കഴിഞ്ഞയാഴ്ച വാട്സാപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുകയും അത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട്, ബിഹാര്‍ സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കുടിയേറ്റ തൊഴിലാളികള്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ലെന്നും ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ഉടനെതന്നെ ഹെല്‍പ് ലൈനിലേക്ക് വിളിക്കാനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കുടിയേറ്റ സഹോദരങ്ങളുടെ സുരക്ഷക്കായി തമിഴ്നാട് സര്‍ക്കാരും ജനങ്ങളും എന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ലെന്ന് തമിഴ്നാട് ജില്ലാ കളക്ടര്‍മാര്‍ ഹിന്ദിയില്‍ത്തന്നെ അറിയിപ്പുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയാന്‍ എന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് സേന സാമൂഹികമാധ്യമങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലുള്ള തൊഴിലാളികളെ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അയച്ചതായി സ്റ്റാലിന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week