24.4 C
Kottayam
Sunday, September 29, 2024

യുക്രൈന്‍ മിസൈല്‍ ആക്രമണത്തില്‍ 89 റഷ്യന്‍ സൈനികര്‍ മരിച്ചു,തിരിച്ചടിയായത് സൈനികരുടെ ഫോണ്‍ ഉപയോഗമെന്ന് റഷ്യ

Must read

മോസ്കോ:ലോകം 2023 നെ വരവേറ്റ പുതുവർഷപ്പുലരിയിൽ യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 89 സൈനികർ കൊല്ലപ്പെട്ടത് അനധികൃത മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്ന് റഷ്യ വെളിപ്പെടുത്തി. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആൾനാശമാണു റഷ്യൻ സേനയ്ക്കുണ്ടായത്.

യുക്രെയ്ൻ തൊടുത്ത 6 മിസൈലുകളിൽ 4 എണ്ണം പട്ടാളക്കാർ താമസിച്ചിരുന്ന കെട്ടിടത്തിനു സമീപമുള്ള ആയുധ ഡിപ്പോയിൽ പതിച്ചു. ആയുധങ്ങൾക്കു തീപിടിച്ചതാണ് സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിച്ചത്.

കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലയായ ഡോണെറ്റ്സ്കിലെ മക്കിവ്ക നഗരത്തിൽ, കോളജ് കെട്ടിടത്തിലെ താൽക്കാലിക ബാരക്കിലാണു യുഎസ് നിർമിത മിസൈലുകൾ പതിച്ചത്. സൈനികരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതു മൂലമാണ് ഈ സ്ഥലം കൃത്യമായി നിർണയിക്കാൻ മിസൈൽ സംവിധാനത്തിനു കഴിഞ്ഞതെന്നാണു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

കെട്ടിടം പൂർണമായി തകർന്നടിഞ്ഞു. സൈനികരുടെ കൂട്ടക്കൊലയിൽ റഷ്യയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇതേവരെ പ്രതികരിച്ചിട്ടില്ല. 63 പേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. മരണസംഖ്യ 89 ആണെന്നു പിന്നീട് റഷ്യ സ്ഥിരീകരിച്ചു.

ഖേഴ്സൻ പ്രവിശ്യയിൽ തമ്പടിച്ചിട്ടുള്ള റഷ്യൻ സൈനികർക്കുനേരെ മറ്റൊരു ശക്തമായ ആക്രമണം നടത്തിയതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു. യുഎസിന്റ പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം താമസിയാതെ യുക്രെയ്നിലെത്തുമെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു. പേട്രിയട്ട് മിസൈലുകൾ യുക്രെയ്നിനു നൽകുമെന്ന് കഴിഞ്ഞ മാസം യുഎസ് പ്രസിഡ‍ന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് പൂർണമായും സ്വയം പ്രവർത്തിക്കുന്ന പോരാളി റോബട്ടുകൾ താമസിയാതെ യുക്രെയ്നിൽ യുദ്ധത്തിനിറങ്ങും. യുദ്ധം നീളുന്തോറും ലക്ഷ്യം തെറ്റാത്ത ആക്രമണങ്ങൾക്കായി മനുഷ്യരെക്കാൾ ഡ്രോണുകളെ ഉപയോഗിക്കുന്നതിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്നു സൈനിക വിദഗ്ധർ പറയുന്നു.

യുക്രെയ്ൻ സൈന്യത്തിന് ഇപ്പോൾ തന്നെ നിർമിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന സെമി ഓട്ടമാറ്റിക് ഡ്രോണുകളും ഡ്രോൺവേധ ആയുധസംവിധാനവും ഉണ്ട്. എഐ ആയുധങ്ങൾ ഉണ്ടെന്നു റഷ്യയും അവകാശപ്പെടുന്നുണ്ട്. ഇറാൻ നൽകിയ ദീർഘദൂര ഷഹീദ് 136 ഡ്രോൺ ഉപയോഗിച്ചാണു യുക്രെയ്നിലെ ഊർജനിലയങ്ങളും മറ്റും റഷ്യൻ സേന വ്യാപകമായി തകർത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week