25.1 C
Kottayam
Tuesday, October 1, 2024

അവിടെ ചെന്നപ്പോഴേക്കും എന്റെ കിളി പോയി, എന്ത് മനോഹരമായ സ്ഥലമാണ്; പ്രിയപ്പെട്ട നാടിനെക്കുറിച്ച് അഭയ ഹിരണ്‍മയി

Must read

കൊച്ചി:ഗായികയായ അഭയ ഹിരണ്‍മയിയുടെ ശബ്ദത്തിലെ വ്യത്യസ്തതയെക്കുറിച്ച് ആരാധകരെപ്പോഴും പറയാറുള്ളതാണ്. യാദൃശ്ചികമായാണ് താന്‍ പിന്നണി ഗാനരംഗത്തേക്ക് എത്തിയതെന്ന് അഭയ പറഞ്ഞിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ച് പരസ്യമായി തുറന്ന് പറഞ്ഞപ്പോഴായിരുന്നു അഭയ വാര്‍ത്തകളില്‍ നിറഞ്ഞത്.

അടുത്തിടെയായിരുന്നു ഇരുവരും ഈ ബന്ധം പിരിഞ്ഞത്. വേര്‍പിരിഞ്ഞതിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഗോപി സുന്ദറിനെ മാറ്റിനിര്‍ത്തി തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് അഭയ പറഞ്ഞിരുന്നു. പതിനേഴാമത്തെ വയസിലാണ് അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും ജീവിതം തന്നെ മാറി മറിഞ്ഞത് അങ്ങനെയായിരുന്നുവെന്നും ഗായിക വ്യക്തമാക്കിയിരുന്നു. എഞ്ചീനിയറിംഗിന് പഠിച്ചോണ്ടിരിക്കുന്നതിനിടയില്‍ ഐഎഫ്എഫ് കെയില്‍ ആങ്കറിംഗിനായി പോയിരുന്നു. അങ്ങനെയാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്.


നന്നായി പാടുന്നയാളാണല്ലോ, എന്താണ് പാട്ട് കരിയറാക്കാത്തതെന്നായിരുന്നു ഗോപി അഭയയോട് ചോദിച്ചത്. അദ്ദേഹത്തിനൊപ്പം സ്റ്റുഡിയോയിലേക്ക് പോവാറുണ്ടായിരുന്നു. മറ്റുള്ളവര്‍ പാടുന്നതും അതില്‍ വരുന്ന തെറ്റുകള്‍ കറക്റ്റ് ചെയ്യുന്നതുമൊക്കെ കണ്ടിരുന്നു. അങ്ങനെയായാണ് പാടാനായി തയ്യാറെടുത്തത്. ആദ്യം പാടിയത് നാക്കു പെന്റ എന്ന ഗാനമായിരുന്നുവെങ്കിലും റിലീസ് ചെയ്തത് തെലുങ്ക് പാട്ടായിരുന്നു.

മലയാളത്തിന് മുന്‍പ് അന്യഭാഷകളിലാണ് പാടിയതെന്നും അഭയ പറഞ്ഞിരുന്നു. നേരത്തെ കുടുംബജീവിതത്തിനായിരുന്നു കൂടുതല്‍ ഫോക്കസ് കൊടുത്തിരുന്നത്. ഇപ്പോള്‍ അത് മാറിയെന്നും പാട്ടിലാണ് കൂടുതല്‍ ശ്രദ്ധയെന്നും അഭയ പറഞ്ഞിരുന്നു.


കഴിഞ്ഞ കാലത്തെ അനുഭവങ്ങളെക്കുറിച്ചോര്‍ത്തൊന്നും റിഗ്രറ്റ് തോന്നുന്നില്ല. അതാത് സമയത്ത് എടുത്ത തീരുമാനങ്ങളിലൊന്നും കുറ്റബോധമില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണ്. സ്‌റ്റേജ് പരിപാടികളും മോഡലിംഗുമൊക്കെയായി സജീവമാണ് താരം. നേരത്തെ തന്നെ നിറങ്ങളോടൊക്കെ താല്‍പര്യമുണ്ടായിരുന്നു. ഫംഗക്ഷനുകളൊക്കെ വരുമ്പോള്‍ വെറൈറ്റി ഡിസൈനുകള്‍ പരീക്ഷിക്കാറുണ്ടെന്നും അഭയ പറഞ്ഞിരുന്നു.

തിരുവനന്തപുരമാണ് സ്വദേശമെങ്കിലും ചെന്നൈയോട് തനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്ന് അഭയ പറയുന്നു. വോക്ക് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭയ ഇതേക്കുറിച്ച് പറഞ്ഞത്.തിരുവനന്തപുരത്തുണ്ടായിരുന്ന സമയത്ത് അച്ഛന്‍ എന്നെ എല്ലായിടത്തേക്കും കൊണ്ടുപോവുമായിരുന്നു. അവിടുന്ന് ചെന്നൈയിലേക്ക് മാറിയ സമയത്ത് ആ വലിയ സിറ്റി എന്നെ എങ്ങനെയാണ് സ്വീകരിച്ചതെന്ന് ഞാന്‍ മനസിലാക്കി.

ഇപ്പോള്‍ ചോദിച്ചാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലം ചെന്നൈയാണ്. രാവിലെ എഴുന്നേറ്റ് സാരിയൊക്കെ ഇട്ട് പൂവൊക്കെ വെച്ച് കുപ്പിവളയൊക്കെ ഇടാനാണ് പോവുന്നത്. എപ്പോഴും ബിസിയായിട്ടുള്ള സ്ഥലമാണ് മൈലാപ്പൂര്‍. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള ആ ഷിഫ്റ്റിംഗ് അതിമനോഹരമായിരുന്നുവെന്നും അഭയ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

Popular this week