28.7 C
Kottayam
Saturday, September 28, 2024

‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയിട്ടത്’; നിരാശക്കുറിപ്പെഴുതിയ ‘വൈറൽ കള്ളൻ’ പിടിയിൽ

Must read

മാനന്തവാടി: ‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയിട്ടത്… വെറുതേ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ്‌മാത്രം എടുക്കുന്നു..’- കടയിൽ കയറി ഒന്നും കിട്ടാത്തതിനെത്തുടർന്ന് നിരാശനായ കള്ളന്റെ കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. തൃശ്ശൂർ കുന്നംകുളത്തെ കടയിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് ‘അധ്വാനം പാഴായതിലുള്ള’ അമർഷം കടയുമയെ അറിയിച്ച് മടങ്ങിയത്.

ഇതറിഞ്ഞവർക്ക് ആ കള്ളൻ ആരെന്നറിയാനുളള കൗതുകമുണ്ടായിരുന്നു. വയനാട് പുല്പള്ളി ഇരുളം സ്വദേശി കളിപറമ്പിൽ വിശ്വരാജി (40) നെ ആണ് ശനിയാഴ്ച മാനന്തവാടി പോലീസ് പിടികൂടിയത്. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കുന്നംകുളത്തെ വ്യാപാരസ്ഥാപനങ്ങളിൽ വ്യാപകമോഷണമുണ്ടായിരുന്നു. ചില സ്ഥാപനങ്ങളിൽ മോഷണശ്രമവുമുണ്ടായി.

വിവിധ സ്ഥാപനങ്ങളിൽനിന്നായി 13,000 രൂപയോളമാണ് നഷ്ടപ്പെട്ടത്. തങ്ങൾക്ക് തലവേദനയുണ്ടാക്കിയ കള്ളനായി പോലീസ് വലവിരിച്ചുനടക്കുന്നതിനിടെയാണ് വിശ്വരാജ് സ്വന്തം ജില്ലയിൽനിന്നുതന്നെ പിടിയിലായത്. പോലീസിന്റെ ചോദ്യംചെയ്യലിൽ വിശ്വരാജ് കുന്നംകുളത്തെ മോഷണമേറ്റുപറഞ്ഞു. കഴിഞ്ഞദിവസം തങ്ങളുടെ കൈയിൽനിന്ന് വഴുതിപ്പോയ കള്ളനെ വേഗത്തിൽ പിടികൂടാനായതിനാൽ മാനന്തവാടി പോലീസിനുള്ള മാനക്കേടും ഒഴിവായി.

വയനാട് ഉൾപ്പെടെ കേരളത്തിലെ ഒട്ടേറെ ജില്ലകളിൽ 53-ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. മോഷണത്തിനുശേഷം ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ദേഹശുദ്ധി വരുത്തിയത്. ഇടയ്ക്ക് ഡോക്ടറെ കണ്ട് ഒരു പരിശോധനയും നടത്തുന്നതായിരുന്നു രീതി. കല്പറ്റയിൽ മോഷണം നടത്തിയശേഷമാണ് ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ഇയാൾ വെള്ളിയാഴ്ച മാനന്തവാടിയിലെത്തി ചികിത്സതേടിയത്.

വിവരമറിഞ്ഞെത്തിയ പോലീസ് ആശുപത്രിജീവനക്കാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒരുരാത്രി മുഴുവൻ വിശ്വരാജിനായി തിരഞ്ഞ പോലീസിന് ഇയാൾ വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉണ്ടെന്ന വിവരംലഭിച്ചു. തുടർന്നാണ് ശനിയാഴ്ച രാവിലെ ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീം ഉൾപ്പെടുന്ന സംഘം മഫ്‌തിയിലെത്തി ആശുപത്രിയധികൃതരുടെ സഹായത്തോടെ വിശ്വരാജനെ കസ്റ്റഡിയിലെടുത്തത്.

വയനാടിന് പുറമേ കൊയിലാണ്ടി, ഫറോക്ക്‌, ഗുരുവായൂർ, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള വിവിധസ്ഥലങ്ങളിൽ വിശ്വരാജന്റെ പേരിൽ കേസുള്ളതായി പോലീസ് പറഞ്ഞു. മാനന്തവാടി സ്റ്റേഷൻപരിധിയിൽ വിശ്വരാജിന്റെ പേരിൽ കേസില്ലാത്തതിനാൽ മാനന്തവാടി പോലീസ് ഇയാളെ കല്പറ്റ പോലീസിന് കൈമാറി. എ.എസ്.ഐ. കെ. മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർമാരായ നിധിൻ നാരായണൻ, അജീഷ് കുനിയിൽ എന്നിവരും വിശ്വരാജിനെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week