24.4 C
Kottayam
Sunday, September 29, 2024

അതിജീവിതയുടെ ഹർജിയിലെ കാര്യങ്ങൾ അന്വേഷിക്കണം; ഇടത് നേതാക്കൾ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ

Must read

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഇടത് നേതാക്കൾ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അതിജീവിത നമുക്ക് മകളാണ്. അവർക്ക് പിന്തുണ നൽകണം. അവർ ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ ഭരണമുന്നണിക്കെതിരെ ഗുരുതര ആരോപണമുണ്ട്.  അത് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

കോടിയേരി ബാലകൃഷ്ണനും എം എം മണിയും അതീജിവിതയെ വളഞ്ഞു വച്ച് ആക്രമിച്ചു. ഈ മാസം 30ന് കേസിലെ തുടരന്വേഷണ സമയം അവസാനിക്കുകയാണ്. അതുകൊണ്ടാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. അതിന് രാഷ്ട്രീയം കൽപ്പിച്ച് യുഡിഎഫിന്റെ തലയിൽ കെട്ടിവച്ചു. ഇടത് നേതാക്കൾ നടത്തിയ പരാമർശത്തിന് മാപ്പുപറയണം.  ഹർജിയിൽ ദുരൂഹതയുണ്ടെന്നാണ് കോടിയേരി പറഞ്ഞത്. അങ്ങനെ ദുരൂഹതയുള്ള കേസിൽ ഒരാളെ എന്തിന് മുഖ്യമന്ത്രി കണ്ടു. കേസിൽ നിഷ്പക്ഷമായി അന്വേഷണം നടത്തണം.  കണ്ണിൽ എണ്ണ ഒഴിച്ച് യുഡിഎഫ് അവൾക്കൊപ്പമുണ്ടാകും. 

പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാൻ കാരണം കോടതിയുടെ ഇടപെടലാണ്. ആദ്യം സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയില്ല. ജാമ്യം ലഭിക്കാവുന്ന സാഹചര്യം സർക്കാർ ഒരുക്കി. പി.സി.ജോർജിന് വീര പരിവേഷം നൽകി. പുഷ്പ പരവതിനി വിരിച്ച് സംഘ പരിവാർ സംഘടനകൾക്ക് സ്വീകരിക്കാൻ അവസരമൊരുക്കി. പ്രതിപക്ഷം ശക്തമായ നിലപാട് എടുത്തപ്പോഴാണ് മുഖ്യമന്ത്രി മിണ്ടിയത്. ഒരു വർഗീയ വാദികളുടെയും തിണ്ണ യുഡിഎഫ് നിരങ്ങില്ല. അങ്ങനെയുള്ളവരുടെ വോട്ട് വേണ്ട. അതില്ലാതെ യുഡിഎഫ് തൃക്കാക്കരയിൽ ജയിക്കും. 

ജോർജും ബിജെപിയും സിപിഎമ്മും ചേർന്ന് നാടകം കളിക്കുകയാണ്. ജോർജിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്താൽ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് അഭിനന്ദിക്കണമെന്ന് കരുതിയ ആളാണ് താൻ. പക്ഷേ അന്ന് ജോർജിന് സർക്കാർ പുഷ്പ പരവതാനിയാണ് വിരിച്ചത്. ജോർജിനെ കെട്ടിപിടിച്ച് അനുഗ്രഹം വാങ്ങിയ ആളാണ് തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി. പിഡിപി പിന്തുണ എൽഡിഎഫിനാണ്. പിഡിപി വർഗീയ കക്ഷിയല്ലെന്നാണ് കോടിയേരി പറയുന്നത്. മന്ത്രിമാരെയും മുൻ മന്ത്രിമാരെയും ഇടതുപക്ഷം വർഗീയ കക്ഷികളുമായി വില പേശാൻ നിയോഗിച്ചിരിക്കുകയാണ് എന്നും വി ഡി സതീശൻ ആരോപിച്ചു. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week