സുരേഷ് ഗോപിയുടെ നരച്ച താടിയുള്ള ലുക്കിനെ പരിഹസിച്ച് ഒരാൾ നടത്തിയ പരാമർശത്തിന് മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ നരച്ച താടി ഒഴിവാക്കി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
രാജ്യസഭാ എംപി എന്ന നിലയില്‍ തന്‍റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് സുരേഷ് ഗോപി തന്‍റെ പുതിയ ചിത്രവും ചേര്‍ത്തിരിക്കുന്നത്. ലുക്കിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയും പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.ഒരു രാജ്യസഭാ എം.പി എന്ന നിലയില്‍ എന്‍റെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ കൊണ്ട് എന്‍റെ കൈകള്‍ക്ക് കരുത്തും എന്‍റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു, സുരേഷ് ഗോപി കുറിച്ചു.
പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്‍റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്… ഒറ്റക്കൊമ്പന്റെ കൊമ്പ്, സുരേഷ് ഗോപി കുറിച്ചു.
പുതിയ ചിത്രം ഒറ്റക്കൊമ്പന് വേണ്ടിയായിരുന്നു നരച്ച താടിയുള്ള ലുക്ക് സുരേഷ് ഗോപി സ്വീകരിച്ചിരുന്നത്. കുറുവച്ചന്‍ എന്ന കഥാപാത്രത്തിനു വേണ്ടി നര പടര്‍ന്ന താടിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്. രാജ്യസഭയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെക്കുറിച്ച് സമ്മേളനത്തിനിടെ ആരാഞ്ഞിരുന്നു
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു,