24.4 C
Kottayam
Sunday, September 29, 2024

മാര്‍ പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ‘ലൗ ജിഹാദു’മായി മുരളീധരന്‍; ഓണ്‍ സ്‌റ്റേജ് മറുപടിയുമായി ബ്രിട്ടാസും നജീബ് കാന്തപുരവും

Must read

തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ലൗ ജിഹാദ് പരാമര്‍ശം ആവര്‍ത്തിച്ച വി മുരളീധരന് അതേ വേദിയില്‍ തന്നെ മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എംപിയും നജീബ് കാന്തപുരം എംഎല്‍എയും. ക്രൈസ്തവ പെണ്‍കുട്ടികളെ നിര്‍ബന്ധിത മത മാറ്റം നടത്തുന്നുയെന്ന് ആരോപിക്കാന്‍ സഭയ്ക്ക് അവകാശമുണ്ടെന്ന മുരളീധരന്റെ പരാമര്‍ശത്തിനാണ് ബ്രിട്ടാസും നജീബ് കാന്തപുരവും മറുപടി നല്‍കിയത്.

മുരളീധരന്‍ പറഞ്ഞത്: ”കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് പൊലീസിന്റെ രഹസ്യറിപ്പോര്‍ട്ടുകളുണ്ടെന്നാണ് പറയുന്നത്. ക്രൈസ്തവരായ പെണ്‍കുട്ടികളെ മതംമാറ്റാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ശക്തികള്‍ നടത്തുന്നുണ്ടെന്ന് സഭാ നേതൃത്വം അല്ലാതെ വേറെ ആര് പറയും.”

മുരളീധരന്റെ പരാമര്‍ശത്തിന് ബ്രിട്ടാസ് നല്‍കിയ മറുപടി: ”വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയിലേക്ക് നമുക്ക് ഒരു കാരണവശാലും പോകാന്‍ കഴിയില്ല. അത്തരമൊരു നീക്കങ്ങളിലേക്ക് ഒരു തരത്തിലും ഏത് ജിഹാദിന്റെ പേരിലാണെങ്കിലും പാംപ്ലാനി പിതാവ് കൂട്ടുനില്‍ക്കില്ലെന്ന് നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ ഉറപ്പ് നല്‍കുകയാണ്. ആട്ടിന്‍ തോലിട്ട് ചെന്നായിക്കളായി വരുന്നവരെ കരുതിയിരിക്കണം. ഉത്തരേന്ത്യന്‍ ഭൂമിയിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജ്വാലയെ ഈ ഭൂമിയില്‍ പ്രവേശിപ്പിക്കരുത്. ആര് വേദിയില്‍ വന്ന് പറഞ്ഞാലും അത് പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ട്. സ്റ്റാന്‍ സ്വാമിയെന്ന രക്തസാക്ഷിയെ മറന്ന് മുന്നോട്ട് പോകാനാകില്ല. വെറുപ്പും വിദ്വേഷവും പ്രതിരോധിക്കാനുള്ള നന്മയാണ് കേരളം ലോകത്തിന് പറഞ്ഞുകൊടുത്തത്. ”

ഗാന്ധിയെ കൊന്നവര്‍ സാഹോദര്യം പറയുന്ന കാലമാണിതെന്ന് നജീബ് കാന്തപുരം പറഞ്ഞു.”ഇന്ത്യയിലെ വര്‍ഗീയവാദികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന സമുദായം കൂടിയാണ് ക്രിസ്തീയ സമുദായമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അവര്‍ പടച്ചുവിടുന്ന ലൗ ജിഹാദ് പോലെയുള്ള ഏറ്റവും അപകടകരമായ ആയുധങ്ങളില്‍ സമുദായം ഇടറി വീഴാതിരിക്കാനുള്ള കാവല്‍ക്കാരനായി പിതാവിന് നിലകൊള്ളാന്‍ കഴിയട്ടേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week