24.3 C
Kottayam
Sunday, September 29, 2024

വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു, ബന്ധുക്കളുടെ പിഴവെന്ന് പൊലീസ്

Must read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹന അപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ലാൽമോഹന്റെ മൃതദേഹത്തിന് പകരം നരുവാമൂട് സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചത്. അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ ലാൽമോഹൻ ഇന്നാണ് മരിച്ചത്. ബന്ധുക്കള്‍ക്ക് സംഭവിച്ച പിഴവാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നത്. നേമത്ത് വെച്ച് ഓട്ടോ ഡ്രൈവറായ ബാബുവിന് രാവിലെ വാഹന അപകടത്തിൽ പരിക്കേറ്റു. അന്നേ ദിവസം വൈകുന്നേരം മേട്ടുക്കടയിൽ വച്ച് ലാൽമോഹനും വാഹന അപകതടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ടുനിന്നവരാണ് രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിലെത്തിച്ചത്.

അജ്ഞാതരായ രണ്ടുപേരെയും ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം ലാൽകൃഷ്ണയുടെ ബന്ധുക്കള്‍ മെഡിക്കൽ കോളജ് ആശുപത്രിലെത്തി. ചികിത്സയിലുള്ള ബാബുവിനെ ലാൽകൃഷ്ണയാണെന്ന് തെററിദ്ധരിച്ച ബന്ധുക്കള്‍ ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. ലാൽ അടുത്ത ദിവസം മരിച്ചു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ സാഹര്യത്തിൽ മലയിൻകീഴ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തി. ലാലാണെന്ന് കരുതി ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. മൂന്നു ദിവസമായിട്ടും ബാബുവിനെ കാണത്തതിനാൽ ബന്ധുക്കള്‍ നേമം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് അപകടത്തിൽ പരിക്കേറ്റ മരിച്ച ബാബുവിനെ മലയിൻകീഴുകാർ കൊണ്ടുപോയ സംസ്കരിച്ചതായി പൊലീസിന് മനസിലായത്. 

രണ്ട് പേരുടേയും ബന്ധുക്കളെ നേമം പൊലീസ് മോർച്ചറിയിലേക്ക് വിളിപ്പിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു അജ്ഞാത മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തിൽ രണ്ടുകൂട്ടരും പരിശോധിച്ചു. അപ്പോഴാണ് മോർച്ചറിയിൽ ഇപ്പോഴുമുള്ളത് ലാൽകൃഷ്ണയുടെ മൃതദേഹമാണെന്ന കാര്യം മനസിലായത്. ബന്ധുക്കള്‍ പരിക്കേറ്റവരെ തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് വിവാദങ്ങള്‍ക്കിയായതെന്നും പൊലീസ് പറഞ്ഞു. ലാൽകൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വീണ്ടും സംസ്കരിക്കേണ്ടിവരും. അതേ സമയം ഒരു അപകടമുണ്ടായി മൂന്നു ദിവസം കഴിഞ്ഞിട്ടും ഇക്കാര്യം നേമം പൊലീസ് അറിഞ്ഞിരുന്നില്ല. മെഡിക്കൽ കോളജിലെ വീഴ്ചയും പൊലീസ് അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week