30.5 C
Kottayam
Saturday, October 5, 2024

‘മോദി പോയാല്‍ യോഗി വരും, യോഗി പോയാല്‍ വേറൊരാള്‍’; മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന് സി രവിചന്ദ്രന്‍

Must read

ഇന്ത്യയില്‍ ഇപ്പോള്‍ രാഷ്ട്രീയം മൊത്തത്തില്‍ മതപരമായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്നും പ്രൊഫ. സി രവിചന്ദ്രന്‍. സമൂഹത്തില്‍ ഒരു മതത്തിന്റെയോ ജാതിയുടെയോ ഏതെങ്കിലും പാര്‍ട്ടിയുടേയോ പക്ഷം ചേരാതെ മുന്നോട്ട് പോവുക അസാധ്യമാണെന്ന് അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രാജ്യത്ത് ഒരു ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഒരു ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയം മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ പോലും മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരം പോലും മതവികാരം വൃണപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്നും പശുവിന്റെ കൊഴുപ്പും പന്നിയുടെ കൊഴുപ്പും തിരകളിലുപയോഗിച്ചതാണല്ലൊ പ്രശ്‌നമെന്നും അദ്ദേഹം ചോദിക്കുന്നു.

ബാലഗംഗാധര തിലകന്റെ രാഷ്ട്രീയം, ഗാന്ധിയന്‍ പൊളിറ്റിക്‌സ്, 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, റിസര്‍വേഷന്‍ എന്നിവ മുതല്‍ ഇന്ത്യ വിഭജിക്കപ്പെടുന്നത് പോലും മതപരമായിട്ടാണെന്ന് അദ്ദേഹം പറയുന്നു. ‘960-കളിലെ പശു, ബാബറി മസ്ജിദ്, സിഖ് കലാപം, ഗുജറാത്ത് കലാപം, ഷബാനു കേസ്, അവസാനം കര്‍ഷക സമരം വരെ. ഓരോ സംഭവങ്ങളും മതത്തെ അടിസ്ഥാനമാക്കിയാണ്. ഏതെങ്കിലും ഒരു മതം ചെയ്യുന്ന പരിപാടിക്ക് ഒരു കൊടിയും കെട്ടി ഒരു ഗ്രൂപ്പ് ഫോട്ടോയും എടുക്കുന്ന പരിപാടി മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെയ്യാനുള്ളൂ.

മതമാണ് സത്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ആ തരത്തില്‍ നോക്കിയാല്‍ ഇന്ത്യയില്‍ നിങ്ങളീപറയുന്ന ഭൂരിപക്ഷ ഭീകരത, അല്ലെങ്കില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മതപാര്‍ട്ടി അധികാരത്തില്‍ വരുന്ന പ്രവണത നില്‍ക്കാനുള്ള സാധ്യത കുറവാണ്. മോദി പോയിക്കഴിഞ്ഞാല്‍ യോഗി വരും. യോഗി പോയിക്കഴിഞ്ഞാല്‍ വേറൊരാള്‍ വരും. ഒരാള്‍ മാറിയതുകൊണ്ട് ഈയൊരു സംഗതി ഇല്ലാതാകുന്നില്ല. മതപരമായ വിഭജനമാണെങ്കില്‍ ഭൂരിപക്ഷ മതം പിന്തുണയ്ക്കുന്ന പാര്‍ട്ടിക്കാകും സാധ്യത. ഒരു തിരഞ്ഞെടുപ്പ് തോറ്റാലും അവര്‍ തിരികെ വരും. കാരണം, മതത്തിന്റെ പേരില്‍ നമ്മള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു’, അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

പാർട്ടിയിലേക്ക് വരുന്നവർക്ക് അമിത പ്രധാന്യം നൽകരുത്, അൻവർ നൽകിയ പാഠം: എ.കെ ബാലൻ

പാലക്കാട്‌:പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അൻവറിന് എവിടെ...

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

Popular this week