25.9 C
Kottayam
Saturday, October 5, 2024

സന്ദീപ് വധം: തെളിവെടുപ്പിനിടെ പ്രതികൾക്കു നേരെ ജനരോഷം, 5 മിനിറ്റിനുള്ളിൽ തെളിവെടുപ്പു പൂർത്തിയാക്കി പൊലീസ് മടങ്ങി

Must read

തിരുവല്ല :സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവം നടന്ന ചാത്തങ്കരിയിലെത്തിച്ചു തെളിവെടുപ്പു നടത്തി. പ്രതികളായ ജിഷ്ണു രഘു, പ്രമോദ് പ്രസന്നൻ, നന്ദു അജിത്, മൻസൂർ, വിഷ്ണുകുമാർ എന്നിവരെ ഇന്നലെ ഉച്ചയ്ക്ക് 2ന് ഡിവൈഎസ്പി ടി.രാജപ്പന്റെ നേതൃത്വത്തിലാണ് എത്തിച്ചത്. കൊലപാതകം നടന്ന കലുങ്കിനു സമീപമെത്തിച്ച പ്രതികളോട് സംഭവം നടന്നതെങ്ങിനെയെന്നു ചോദിച്ചു മനസ്സിലാക്കി.

ജനരോഷത്തെ തുടർന്ന് 5 മിനിറ്റിനുള്ളിൽ തെളിവെടുപ്പു പൂർത്തിയാക്കി പൊലീസ് പ്രതികളുമായി മടങ്ങി. ഒന്നും അഞ്ചും പ്രതികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ഒന്നിച്ച് വിലങ്ങിട്ടാണ് കൊണ്ടുവന്നത്. പിന്നാലെ ഫൈസൽ എന്ന മൻസൂറിനെ ജീപ്പിനു പുറത്തിറക്കിയതോടെ ജനങ്ങളുടെ പ്രതിഷേധം നിയന്ത്രണം വിട്ടു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതികൾക്കുനേരെ ആക്രോശിച്ചു. പൊലീസ് ജനങ്ങളെ നിയന്ത്രിച്ച ശേഷം പ്രതികളെ കൊണ്ടുപോകുകയായിരുന്നു.

സന്ദീപിനെതിരെ ജിഷ്ണുവിനു വ്യക്തിവൈരാഗ്യമൊന്നുമില്ലെന്നും പ്രതികൾ പറയുന്നത് കള്ളമാണെന്നും നാട്ടുകാർ ആരോപിച്ചു. അഞ്ചാം പ്രതി വിഷ്ണുകുമാറിനെ വൈകിട്ട് തലവടിയിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. സംഭവത്തിനുപയോഗിച്ച വടിവാൾ ഇവിടെ നിന്നു കണ്ടെടുത്തു. ഇതുവരെ പേരും വിലാസവും വ്യക്തമാകാത്ത നാലാം പ്രതി മൻസൂറിനെ കാർസർകോട്ടു കൊണ്ടു പോയി വിലാസത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തും. മുഹമ്മദ് ഫൈസൽ എന്ന പേര് വ്യാജമാണെന്നു കാസർകോട് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

പെരിങ്ങര സന്ദീപ്കുമാർ വധക്കേസിൽ പിടിയിലായ പ്രതികൾ നൽകുന്നത് ഒരേ മറുപടി. പറഞ്ഞു പഠിപ്പിച്ച പോലെയാണ് വിവരങ്ങൾ നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജിഷ്ണുവിനു സന്ദീപിനോടുള്ള വ്യക്തിവിരോധമാണ് കൊലയ്ക്കു കാരണമെന്ന മൊഴി പ്രതികൾ ആവർത്തിച്ചു.

രണ്ടും പേരും വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതും വൈരാഗ്യത്തിനു കാരണമായി. നേരത്തേ 5 കേസിൽ പ്രതിയായ ജിഷ്ണുവിനെ അന്വേഷിച്ചു പൊലീസ് വന്നപ്പോഴൊക്കെ ജിഷ്ണുവിനെക്കുറിച്ചു വിവരങ്ങൾ നൽകിയത് സന്ദീപാണെന്നത് വിരോധം കൂട്ടി. ആവശ്യത്തിനു സമയമെടുത്താണ് പൊലീസ് പ്രതികളെ ചോദ്യം ചെയ്യുന്നത്.

ഡിജിറ്റൽ തെളിവുകൾ അടക്കം കൃത്യമായി ശേഖരിച്ച്, പഴുതുകൾ ഇല്ലാതെ കുറ്റപത്രം തയാറാക്കാനാണ് ശ്രമം. പ്രതികളെ 8 ദിവസം കസ്റ്റഡിയിൽ ലഭിച്ചതിനാൽ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പൊലീസിനു സമയമുണ്ട്. എന്നാൽ, കാണാപാഠം പഠിച്ചപോലെ പ്രതികൾ പറയുന്ന മൊഴികൾ പൊലീസിനെ കുഴക്കുന്നുണ്ട്. ഇതിനിടെ അഞ്ചാം പ്രതി വിഷ്ണുകുമാറിന്റേത് എന്നു കരുതുന്ന ടെലിഫോൺ സംഭാഷണം പുറത്തായി.

സംഭാഷണത്തിൽ പറയുന്ന പ്രകാരം പ്രതികളിൽ ആരൊക്കെ പൊലീസിനു പിടികൊടുക്കണമെന്നു മിഥുൻ എന്നൊരാളാണ് തീരുമാനിച്ചത്. അതു പ്രകാരം ജിഷ്ണു, നന്ദു, പ്രമോദ് എന്നിവർ പിടികൊടുക്കുമെന്നും മറ്റുള്ളവർ പിടി കൊടുക്കില്ലെന്നും പറയുന്നു. ഇതിൽ പറയുന്ന മിഥുൻ ചങ്ങനാശേരിയിലെ പ്രധാന ക്വട്ടേഷൻ സംഘാംഗമാണെന്നു പൊലീസ് സംശയിക്കുന്നു.

ടെലിഫോൺ സംഭാഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയായ മൻസൂറിനെ കുറ്റപ്പുഴയിലെ ലോഡ്ജിൽനിന്നു പിടികൂടുമ്പോൾ, സംഭവ ദിവസം ഇവർ‌ കരുവാറ്റായിൽ നിന്നു തട്ടിക്കൊണ്ടുവന്ന അരുൺ, കോട്ടയം ജില്ലയിലെ കാപ്പ കേസിൽ ഉൾപ്പെട്ട 2 പേർ എന്നിവരും ഉണ്ടായിരുന്നു. ഇവരിൽ 3 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മൻസൂർ ഒഴികെയുള്ള 2 പേരെ പിന്നീടു വിട്ടയച്ചു. സംഭവത്തിനു മുൻപ് പ്രതികൾ മദ്യപിച്ചതും മണിക്കൂറുകൾ ചെലവഴിച്ചതും ഈ വിട്ടയച്ച രണ്ടു പേർക്കൊപ്പം ലോഡ്ജ് മുറിയിലായിരുന്നു. എന്നാൽ, ഇവരെ പ്രതി ചേർക്കാനോ സാക്ഷികളാക്കാനോ അന്വേഷണ സംഘം തയാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

Popular this week