24.4 C
Kottayam
Sunday, September 29, 2024

”സാജന്റെ ആത്മഹത്യ എന്തിനെന്ന് എല്ലാവര്‍ക്കും അറിയാം”; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വിമതര്‍

Must read

കണ്ണൂര്‍: സി.പി.എം പുറത്താക്കിയ തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാ അധ്യക്ഷനുമായ കോമത്ത് മുരളീധരനും അന്‍പതോളം പേരും സി.പി.ഐയില്‍ ചേര്‍ന്നതിനു പിന്നാലെ പാര്‍ട്ടിക്കെതിരേ ഗുരുതര ആരോപണങ്ങള്‍. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ അഴിച്ചുവിട്ടത്.

പ്രവാസി വ്യവസായിയും പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയുമായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയില്‍ തുറന്നു പറഞ്ഞതിനാണ് വേട്ടയാടല്‍ തുടങ്ങിയതെന്ന് മുരളീധരന്‍ ആരോപിച്ചു.

പാര്‍ത്ഥാസ് ഉടമ സാജന്‍ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായ തെറ്റുകള്‍ ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തത്. തളിപറമ്പിലെ മൂന്ന് ഡി.സി മെമ്പര്‍മാരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്.ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവരെ നശിപ്പിക്കുകയാണ് ചെയ്ുയന്നത്. മുഖസ്തുതി പറയുന്നവര്‍ക്കു മാത്രമേ തളിപ്പറമ്പ് സി.പി.എമ്മില്‍ സ്ഥാനമുള്ളു.

നേതാവിന് ചുറ്റും സംരക്ഷണ വലയം തീര്‍ക്കുകയാണ് ചിലര്‍ ചെയ്യുന്നത്.1983 മുതല്‍ സിപിഎം മെംബറാണ് താന്‍. 10 വര്‍ഷം ലോക്കല്‍ സെക്രട്ടറി, 18 വര്‍ഷം ഏരിയ കമ്മറ്റി അംഗം, നഗരസഭ വൈസ് ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഞങ്ങളെ ഞങ്ങളാക്കിയതു പാര്‍ട്ടിയാണ്. അതിന്റെ പേരില്‍ അങ്ങേയറ്റം ബഹുമാനമുണ്ട്. എന്നാല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയില്‍ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ താന്‍ ചിലര്‍ക്കു ശത്രുവായി. തെറ്റായ പ്രവണതകള്‍ക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വ്യക്തിപരമായ ശത്രുത പുലര്‍ത്തുകയാണ് അവര്‍ ചെയ്തത്. എം.വി ആറിനോടൊപ്പം പാര്‍ട്ടി വിട്ട് പിന്നീട് തിരിച്ചു വന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് ഇപ്പോള്‍ പാര്‍ട്ടിയെ കുറിച്ച് പഠിപ്പിക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week