29.8 C
Kottayam
Sunday, October 6, 2024

സംഘടിത ശക്തികൾക്ക് മുന്നിൽ ആന്റണി തലകുനിയ്ക്കുമെന്ന് കരുതുന്നുവര്‍ വിഡ്ഢികൾ,മരയ്ക്കാറിൽ പിന്തുണച്ച് പ്രൊഡക്ഷൻ കൺട്രോളർ

Must read

കൊച്ചി:(Marakkar) അറബിക്കടലിന്റെ സിം​ഹം എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ(antony perumbavoor) പിന്തുണച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍(Sidhu Panakkal). സംഘടിത ശക്തികൾക്ക് മുന്നിൽ ആന്റണി തലകുനിയ്ക്കുമെന്ന് കരുതുന്നുവര്‍ വിഡ്ഢികളാണെന്നും നൂറുകണക്കിന് സിനിമ പ്രവര്‍ത്തകര്‍ക്ക് അന്നം നല്‍കുന്ന ആളാണെന്നും സിദ്ദു പനയ്ക്കല്‍ പറയുന്നു.

പതിനഞ്ചും ഇരുപതും കോടി രൂപ ബഡ്ജറ്റിൽ നിന്ന് നൂറുകോടി എന്ന സ്വപ്ന സംഖ്യയിലേക്ക് സിനിമയെ എത്തിച്ചയാൾ. ആ വലിയ മുടക്കുമുതൽ തിരിച്ചു പിടിക്കാനുള്ള ബിസിനസ് തന്ത്രങ്ങൾ മെനയാനറിയുന്ന കുശാഗ്രബുദ്ധിക്കാരൻ. മറ്റ് ഇന്ത്യൻ ഭാഷകളിൽ മലയാള നിർമാതാവിന് നിവർന്നുനിന്ന് തന്റെ ഉൽപ്പന്നത്തിന് വിലപറയാൻ പ്രാപ്തരാക്കിയവരിൽ ഒരാളാണ് ആന്റണിയെന്നും സിദ്ദു പറയുന്നു. തിയേറ്ററുകൾ അടച്ചിട്ട കാലം മുഴുവൻ കറണ്ട് ചാർജും തൊഴിലാളികൾക്ക് പകുതി വേതനവും കൊടുക്കേണ്ടിവന്ന തീയേറ്റർ ഉടമകളും വലിയവെല്ലുവിളി നേരിടുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ലെന്നും സിദ്ദു കൂട്ടിച്ചേർത്തു.

സിദ്ദു പനയ്ക്കലിന്റെ വാക്കുകൾ

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം… ആന്റണി പെരുമ്പാവൂർ എന്തുചെയ്യണമായിരുന്നു. ചർച്ചകൾ.. തർക്കങ്ങൾ.. ഈ ബഹളങ്ങളിൽ കുലുങ്ങാതെ ഒരാൾ.. ആന്റണി പെരുമ്പാവൂർ. ചർച്ചകളിൽ ഒക്കെ കാണുന്നത് മുതൽമുടക്കി രണ്ടു വർഷം കാത്തിരുന്ന സിനിമ എന്നാണ്. 2018 ഓഗസ്റ്റിൽ സെറ്റ് വർക്ക് തുടങ്ങിയ സിനിമയാണ് മരക്കാർ. ഈ സിനിമയുടെ ആലോചന തുടങ്ങിയ സമയം മുതൽ കാശുമുടക്കി കൊണ്ടിരിക്കുന്ന നിർമാതാവാണ് ആന്റണി. 2018 ഡിസംബർ മൂന്നിന് ഷൂട്ടിംഗ് തുടങ്ങി. 2018 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെ. മുടക്കുമുതലും അതിന്റെ പലിശയും, ഈ പ്രത്യേക സാഹചര്യത്തിൽ ഒരു ഗ്യാരണ്ടിയും ഇല്ലാതെ തിയേറ്റർ റിലീസ് ആവശ്യപ്പെടുമ്പോൾ മുതൽമുടക്കിയ നിർമ്മാതാവിന് ഒരു ചങ്കിടിപ്പുണ്ടാകും. അത് രണ്ടുതരത്തിലാണ്. പാതി പേരെ ഇരുത്തി സിനിമ കാണിക്കുകയും 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുടക്കുമുതൽ തിരിച്ചുപിടിക്കാനാ കുമോ എന്ന ആശങ്ക.

സകല ആഹ്ലാദാരവങ്ങളോടെയും ആഘോഷത്തിമിർപ്പുകളോടെയും കൊണ്ടാടപ്പെടേണ്ട ഒരു സിനിമക്ക് അത് നഷ്ടപെടുന്നല്ലോ എന്ന സങ്കടം.ലാലേട്ടന്റെ ആരാധകർക്കും സിനിമാ പേക്ഷകർക്കും മരക്കാർ തീയേറ്ററിൽ എത്താത്തതിൽ സങ്കടമുണ്ടാകും പരിഭവമുണ്ടാകും. ഒരു നിർമാതാവ് നിലനിൽക്കേണ്ടതിന്റെ ആവശ്യം അവർ തീർച്ചയായും മനസിലാക്കും എന്നാണ് വിശ്വാസം. മുടക്കിയിരിക്കുന്നത് 100 കോടിരൂപയാണ്. കഷ്ടപ്പാടിന്റെ മൂശയിൽ വെന്തുരുകി അധ്വാനത്തിന്റെ ചിന്തേരിട്ടു മിനുക്കി എടുത്തത് തന്നെയാണ് ആന്റണിയുടെ ജീവിതം. 5000 പേരെങ്കിലും മലയാളസിനിമയിൽ നിർമ്മാതാക്കളായി എത്തിയിട്ടുണ്ടാകുമെന്നും അതിൽ ആറൊ ഏഴോ പേർ ഒഴികെ മറ്റുള്ളവർ എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല എന്നും കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു. ആ 4993 പേരിൽ ഒരാളാവാൻ ആന്റണിക്ക് മനസ്സുണ്ടാവില്ല. ഏഴുപേരിൽ ഒരാൾ കൂടി ചേർന്ന്‌ ഏട്ടാകുമ്പോൾ അതിൽ ഏട്ടാമനാവാനല്ല ഒന്നാമനായി നിൽക്കാനാവും ആന്റണിക്കിഷ്ടം. സഭ്യമായ രീതിയിൽ ജനങ്ങളെ രസിപ്പിക്കുമ്പോൾ സിനിമ കലയാണ്. നിർമ്മാതാവിന് മുടക്കുമുതൽ തിരിച്ചുകിട്ടേണ്ടിടത്ത് സിനിമ കച്ചവടവും. തീർച്ചയായും തിയേറ്റർ റിലീസിനു വേണ്ടി എടുത്ത സിനിമ തന്നെയാണ് മരക്കാർ. പക്ഷേ ഈ സിനിമ റിലീസ് നിശ്ചയിച്ച കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തിൽ.

കേരളത്തിൽ മാത്രം ഓടിയാൽ മുതലാകുന്ന സിനിമയും അല്ല മരക്കാർ. നൂറുകോടി മുതൽമുടക്കുമ്പോൾ ലോക വിപണിയും ആന്റണി ലക്ഷ്യമിട്ടിരിക്കും. അവാർഡുകളുടെയും അംഗീകാരങ്ങളുടെയും പേരിൽ മാത്രം ലോകസിനിമാവേദികളിൽ അറിയപ്പെട്ടിരുന്ന മലയാളസിനിമയെ കച്ചവട മൂല്യത്തിന്റെ പേരിൽ ലോക വിപണിയിലേക്ക് എത്തിച്ചതിൽ ആന്റണിയോളം സംഭാവന നൽകിയ മറ്റൊരാൾ ഉണ്ടാവില്ല. പണമിറക്കി പടമെടുത്ത് ഇന്ത്യൻ പ്രസിഡണ്ടിന്റെ മുന്നിൽ തല ഉയർത്തി നിന്ന് പുരസ്കാരം വാങ്ങാൻ ചങ്കുറപ്പുള്ള ആന്റണി, ആരുടെയെങ്കിലും മുന്നിൽ തലകുനിക്കണം എന്ന് പറഞ്ഞാൽ അത് വിലപ്പോയെന്നുവരില്ല. നൂറുകണക്കിന് സിനിമ പ്രവർത്തകർക്ക് അന്നമൂട്ടുന്നവനാണ ദ്ദേഹം. സ്നേഹത്തിനു മുന്നിൽ അല്ലാതെ സംഘടിത ശക്തികൾക്ക് മുന്നിൽ അദ്ദേഹം തലകുനിക്കും എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. പതിനഞ്ചും ഇരുപതും കോടി രൂപ ബഡ്ജറ്റിൽ നിന്ന് നൂറുകോടി എന്ന സ്വപ്ന സംഖ്യയിലേക്ക് സിനിമയെ എത്തിച്ചയാൾ. ആ വലിയ മുടക്കുമുതൽ തിരിച്ചു പിടിക്കാനുള്ള ബിസിനസ് തന്ത്രങ്ങൾ മെനയാനറിയുന്ന കുശാഗ്രബുദ്ധിക്കാരൻ. മറ്റ് ഇന്ത്യൻ ഭാഷകളിൽ മലയാള നിർമാതാവിന് നിവർന്നുനിന്ന് തന്റെ ഉൽപ്പന്നത്തിന് വിലപറയാൻ പ്രാപ്തരാക്കിയവരിൽ ഒരാൾ. അങ്ങനെയൊരു നിർമ്മാതാവ് ബാക്കി ഉണ്ടാകണമെങ്കിൽ ഈ പ്രത്യേക കാലഘട്ടത്തിൽ സിനിമാലോകത്തിന്റെ മൊത്തം സപ്പോർട്ടും അയാൾക്കൊപ്പം ഉണ്ടാവണം. അങ്ങനെ ഉണ്ടാവുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും നിലനിൽപ്പിനായി മറ്റു മാർഗ്ഗങ്ങൾ തേടുകയും ചെയ്യുമ്പോൾ അതിനെ കുറ്റം പറയാനാവില്ല.

ഈ വിഷയത്തിലേക്ക് മലയാളസിനിമയുടെ സുൽത്താൻ പ്രേംനസീർ സാറിനെയും പ്രിയ നടൻ ജയൻ സാറിനെയും വലിച്ചിഴച്ചത് തികച്ചും പ്രധിഷേധാർഹം തന്നെയാണ്. ബാലാരിഷ്ടതകൾ നിറഞ്ഞ മലയാള സിനിമയുടെ ആദ്യകാലത്ത് ഒരു ജനതയെ ഒന്നാകെസിനിമാകൊട്ടക കളിലേക്ക് ആകർഷിച്ചതിൽ ഈ നിത്യഹരിതനായകന് വലിയ പങ്കുണ്ട്. ലാലേട്ടനും മമ്മൂട്ടി സാറും സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രേംനസീറും ജയനും ചത്തടിഞ്ഞിട്ടും സിനിമ ബാക്കിയായെന്നും മമ്മൂട്ടിയും മോഹൻലാലും പോയാലും അത് ഉണ്ടാകുമെന്നും പറയുന്ന നേതാക്കൾ ഒന്നോർക്കണം ഇവർ മാത്രമല്ല ആരൊക്കെ പോയാലും സിനിമ ബാക്കിയുണ്ടാകും ഒരു വ്യത്യാസമുണ്ട് മലയാള സിനിമ ഉള്ള കാലത്തോളം ഇവരെയെല്ലാം ജനങ്ങൾ ഓർക്കും അവരുടെ സിനിമകൾ ഓർക്കും പക്ഷേ ഈ പറയുന്നവരെ ഒരു പുൽക്കൊടിത്തുമ്പുപോലും ഓർക്കില്ല.തിയേറ്ററുകൾ അടച്ചിട്ട കാലം മുഴുവൻ കറണ്ട് ചാർജും തൊഴിലാളികൾക്ക് പകുതി വേതനവും കൊടുക്കേണ്ടിവന്ന തീയേറ്റർ ഉടമകളും വലിയവെല്ലുവിളി നേരിടുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

ഒമാന്‍ തീരത്ത് ഭൂചലനം

മസ്കറ്റ്: അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട്...

Popular this week