25.9 C
Kottayam
Saturday, September 28, 2024

യുവാവ് മദ്യപിക്കില്ലെന്നു ബന്ധുക്കള്‍; നാലാം നിലയില്‍നിന്നു വീണു മരിച്ചതില്‍ ദുരൂഹത

Must read

കട്ടപ്പന: കട്ടപ്പന നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു യുവാവ് മരിച്ചതില്‍ ദുരൂഹത തുടരുന്നു. ലബ്ബക്കട പുളിക്കല്‍ ജോസിന്റെ മകന്‍ ജോബിന്‍ (21) ആണ് മരിച്ചത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായിട്ടാണ് ഇവിടെ എത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനു നല്‍കിയ മൊഴി. കെട്ടിടത്തിനു മുകളില്‍നിന്നു ജോബിന്‍ കാല്‍വഴുതി താഴേക്കു വീഴുകയായിരുന്നെന്നും മൊഴിയിലുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി.

ജോബിന്‍ മദ്യപിക്കില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്നു ഒപ്പമുമുണ്ടായിരുന്ന സംഘത്തിലെ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്. അപകടം നടന്നതാണെങ്കില്‍ വിവരം ഉടനെ മറ്റുള്ളവരെ അറിയിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

സംഭവം നടന്നതു തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണെങ്കിലും രാത്രി വളരെ വൈകിയാണ് വിവരം പുറത്തറിഞ്ഞത്. കട്ടപ്പന ടൗണില്‍ പുളിയന്‍മല റൂട്ടില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നുമാണ് ജോബിന്‍ താഴെവീണത്. ജോബിന്‍ അടങ്ങുന്ന എട്ടംഗ സംഘം വൈകുന്നേരമാണ് കെട്ടിടത്തിനുള്ളില്‍ കയറിയത്. കൂടെയുള്ളയാള്‍ കാല്‍ വഴുതി വീണു മരിച്ചതാണെങ്കില്‍ ആ വിവരം പുറത്തുപറയുന്നതില്‍ വൈകിയത് എന്താണെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. താഴെ വീണതു കൂടെയുള്ളവര്‍ അറിയാതെ പോയതാണോയെന്നതും പരിശോധിക്കും.

ജോബിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവ സ്ഥലത്ത് കട്ടപ്പന ഡിവൈഎസ്പി അടക്കമുള്ളവരെത്തി പരിശോധന നടത്തി. പണയംവച്ചിരുന്ന ബൈക്ക് തിരികെ എടുക്കുവാനാണ് ജോബിന്‍ കട്ടപ്പനയ്ക്കു പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അപകടമുണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുവരെ ജോബിന്‍ ലബ്ബക്കടയിലുണ്ടായിരുന്നു.

അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സംഘത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളും ഉള്‍പ്പെട്ടിരുന്നതായും ജോബിന്റെ പിതൃസഹോദരന്‍ ആരോപിച്ചു. ബൈക്ക് പണയം വച്ചതുമായി ബന്ധപ്പെട്ടു ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്.

യുവാവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ജോബിന്റെ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതിനാനാല്‍ പ്രതികളടക്കം കൊവിഡ് നിരീക്ഷണത്തിലുമാണ്. മാതാവ്: ലില്ലി. സഹോദരന്‍: രഞ്ജിത്.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week