28.2 C
Kottayam
Sunday, October 6, 2024

എട്ടു ഗോളുകൾ പിറന്ന മത്സരം,ക്രെയേഷ്യയെ കീഴടക്കി സ്പെയിൻ യൂറോ ക്വാർട്ടറിൽ

Must read

കോപ്പൻഹേഗൻ: യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ ക്രൊയേഷ്യ ഉയർത്തിയ വെല്ലുവിളി മറികടന്ന് സ്പെയ്ൻ ക്വാർട്ടറിൽ.

എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. എക്സ്ട്രാ ടൈമിൽ രണ്ടു ഗോളുകൾ കൂടി നേടിയാണ് സ്പെയ്ൻ മത്സരം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.

പാബ്ലോ സരാബിയ, സെസാർ അസ്പിലിക്വെറ്റ, ഫെറാൻ ടോറസ്, അൽവാരോ മൊറാട്ട, മൈക്കൽ ഒയർസബാൽ എന്നിവരാണ് സ്പാനിഷ് ടീമിനായി സ്കോർ ചെയ്തത്. യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന രണ്ടാമത്തെ മത്സരമാണിത്.

84-ാം മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിലായിരുന്ന ക്രൊയേഷ്യ എഴു മിനിറ്റിനിടെ രണ്ടു ഗോളുകൾ വലയിലെത്തിച്ചാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്പാനിഷ് ഗോൾകീപ്പർ സിമോണിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്കായി മിസ്ലാവ് ഓർസിച്ചും മാരിയോ പസാലിച്ചുമാണ് ഗോളുകൾ നേടിയത്.

കളിയുടെ തുടക്കം മുതൽ തന്നെ നിയന്ത്രണം ഏറ്റെടുത്ത സ്പാനിഷ് നിര മികച്ച ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ 20-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിന്റെ പിഴവിൽ നിന്ന് ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. മൈതാന മധ്യത്തു നിന്ന് പെഡ്രി നൽകിയ ബാക്ക് പാസ് പിടിച്ചെടുക്കുന്നതിൽ സിമോണിന് സംഭവിച്ച അബദ്ധമാണ് ഗോളിന് കാരണമായത്. താരത്തിന്റെ കാലിൽ തട്ടി പന്ത് വലയിൽ.

ഗോൾ വഴങ്ങിയതോടെ ഒന്ന് പതറിയ സ്പാനിഷ് നിര വൈകാതെ മത്സരത്തിലെ നിയന്ത്രണം തിരികെ പിടിച്ചു. സിമോണിന്റെ പിഴവിന് 38-ാം മിനിറ്റിൽ പാബ്ലോ സരാബിയ പരിഹാരം കണ്ടെത്തി. സ്പാനിഷ് ടീമിന്റെ ഒന്നിച്ചുള്ള മുന്നേറ്റമാണ് സമനില ഗോളിന് വഴിവെച്ചത്. ക്രൊയേഷ്യ ബോക്സിൽ ഗോളിനായുള്ള ശ്രമത്തിനിടെ ഗയയുടെ ഷോട്ട് ലിവാകോവിച്ച് തടഞ്ഞത് നേരെ സരാബിയയുടെ മുന്നിൽ. സമയമൊട്ടും പാഴാക്കാതെ ബുള്ളറ്റ് ഷോട്ടിലൂടെ സരാബിയ പന്ത് വലയിലെത്തിച്ചു, സ്കോർ 1-1.

ഇതിനിടെ ആദ്യ പകുതിയിൽ മികച്ച അവസരങ്ങളും സ്പെയ്ൻ നഷ്ടപ്പെടുത്തിയിരുന്നു. 16-ാം മിനിറ്റിൽ ഗോളെന്നുറച്ച അവസരം കോക്കെ നഷ്ടപ്പെടുത്തി. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കേ താരത്തിന് ലക്ഷ്യം കാണാനായില്ല. കോക്കെയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകൊവിച്ച് തടഞ്ഞു. 19-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയും അവസരം നഷ്ടപ്പെടുത്തി.

പിന്നാലെ 57-ാം മിനിറ്റിൽ ഫെറാൻ ടോറസിന്റെ മികച്ചൊരു ക്രോസിൽ നിന്നായിരുന്നു സ്പെയ്നിന്റെ രണ്ടാം ഗോൾ. താരത്തിന്റെ പിൻ പോയന്റ് ക്രോസ് സെസാർ അസ്പിലിക്വെറ്റ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
77-ാം മിനിറ്റിൽ പാവു ടോറസ് പെട്ടെന്നെടുത്ത ഒരു ക്രോസ് ഫീൽഡ് പാസിൽ നിന്നായിരുന്നു സ്പെയ്നിന്റെ മൂന്നാം ഗോൾ വന്നത്. പാസ് സ്വീകരിച്ച ഫെറാൻ ടോറസ് കലേറ്റ കാറിനെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.

85-ാം മിനിറ്റിൽ മിസ്ലാവ് ഓർസിച്ചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോൾ നേടി. ഗോൾലൈൻ ടെക്നോളജി വഴിയാണ് ഈ ഗോൾ അനുവദിക്കപ്പെട്ടത്. പിന്നാലെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ പസാലിച്ചിന്റെ ഗോളിൽ ക്രൊയേഷ്യ മൂന്നാം ഗോളും നേടി.

പിന്നാലെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 100-ാം മിനിറ്റിൽ അൽവാരോ മൊറാട്ട സ്പെയ്നിനായി നാലാം ഗോൾ നേടി. ഡാനി ഒൽമോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ. 103-ാം മിനിറ്റിൽ മൈക്കൽ ഒയർസബാലിലൂടെ സ്പെയ്ൻ ഗോൾ പട്ടിക തികച്ചു. ഇത്തവണയും ഡാനി ഒൽമോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ.

അബദ്ധത്തിൽ സെൽഫ് ഗോൾ വഴങ്ങിയെങ്കിലും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ മികച്ച സേവുകളുമായി ടീമിന്റെ രക്ഷയ്ക്കെത്തി. എക്സ്ട്രാ ടൈമിലും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ഗോൾ നേടാൻ സ്പെയ്നിന് സാധിച്ചില്ല.ക്വാർട്ടറിൽ സ്വിറ്റ്സർലൻഡ് സ്പെയ്ൻ നേരിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

ഒമാന്‍ തീരത്ത് ഭൂചലനം

മസ്കറ്റ്: അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട്...

Popular this week