24.4 C
Kottayam
Sunday, September 29, 2024

‘പറയാനാണെങ്കില്‍ കുറെ ചരിത്രമുണ്ട് സാര്‍, പതിയെ വിശദമായി പറയാം’; കനറാ ബാങ്ക് തട്ടിപ്പ് കേസ് പ്രതി വിജീഷിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്

Must read

പത്തനംതിട്ട: കനറാ ബാങ്ക് പണത്തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വര്‍ഗീസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്. കഴിഞ്ഞ ദിവസമാണ് കനറാ ബാങ്ക് പത്തനംതിട്ട ശാഖയിലെ തട്ടിപ്പുകേസില്‍ വിജീഷ് വര്‍ഗീസ് പിടിയിലായത്. വിജീഷിന്റെ ജീവിത പശ്ചാത്തലം കേട്ട് ഞെട്ടിയിരിക്കുകയാണ് അന്വേഷണ സംഘം.

പത്തനാപുരം ആവണീശ്വരം സ്വദേശിയാണ് വിജീഷ്, അധ്യാപക ദമ്പതിമാരുടെ മകന്‍.
ഭാര്യ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക. പ്ലസ്ടു പഠനം പൂര്‍ത്തിയായ ഉടന്‍ ഇന്ത്യന്‍ നേവിയില്‍ ജോലി. ജോലിക്കിടെ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. 2002 മുതല്‍ 2017 ജൂലായ് വരെ ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫീസറായിരുന്നു വിജീഷ്.

ജോലിയില്‍ നിന്ന് വിരമിച്ചശേഷം 2017 സെപ്റ്റംബറിലാണ് കൊച്ചി സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷനറി ക്ളാര്‍ക്കായി നിയമിക്കപ്പെടുന്നത്. 2019 ജനുവരിയിലാണ് പത്തനംതിട്ട ബ്രാഞ്ചിലേക്കെത്തിയത്. ഏപ്രിലില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ചിരുന്നു.

പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 8.13 കോടി രൂപയാണ് ബാങ്ക് ജീവനക്കാരനായിരിക്കെ വിജീഷ് കവര്‍ന്നത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും കുട്ടികളും പ്രതിയ്‌ക്കൊപ്പമുണ്ടായിരുന്നു.

പത്തുലക്ഷം രൂപയുടെ ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്യപ്പെട്ടു എന്ന പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കനറാ ബാങ്ക് അധികൃതര്‍ ആരംഭിച്ച പരിശോധനയിലാണ് വിജീഷിന്റെ തട്ടിപ്പ് പുറത്ത് വരുന്നത്.

ഒരിക്കലും കണ്ടുപിടിക്കില്ലെന്നുറപ്പിച്ചായിരുന്നോ കോടികളുടെ തട്ടിപ്പ് നടത്തിയതെന്ന പോലീസുദ്യോഗസ്ഥരുടെ ചോദ്യത്തോടും ഉറച്ച മറുപടിയാണ് വിജീഷ് നല്‍കിയത്. ‘ഏതൊരു ബാങ്കിലും തട്ടിപ്പ് അരങ്ങേറിയാല്‍ പരിശോധനയില്‍ അത് ഉറപ്പായും കണ്ടെത്തുക തന്നെ ചെയ്യും. അത് അറിയാമായിരുന്നു’-വിജീഷ് പറഞ്ഞു. പിന്നെന്തുകൊണ്ട് ഈ കൃത്യത്തിന് മുതിര്‍ന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. ‘അതേപ്പറ്റി പറയാനാണെങ്കില്‍ കുറെ ചരിത്രമുണ്ട് സാര്‍. പതിയെ വിശദമായി പറയാം.

പണം കൈമാറ്റം ചെയ്യാനായി ഉപയോഗിച്ച പ്രതിയുടെ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും അക്കൗണ്ടുകള്‍ പ്രതി സ്വാധീനമുപയോഗിച്ച് വ്യാജമായി എടുത്തതാണോയെന്നും ശാസ്ത്രീയാന്വേഷണം തുടങ്ങിയിട്ടുണ്ട്. കവര്‍ന്ന 8.13 കോടി രൂപ എങ്ങോട്ടുപോയെന്ന് കണ്ടെത്താനാവാതെ കുഴങ്ങുകയാണ് പോലീസ്. പണം മാറ്റിയ വിജീഷിന്റെ മൂന്ന് അക്കൗണ്ടുകളും നിലവില്‍ കാലിയാണ്.

ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്കും മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കുമായി ആറരക്കോടി രൂപയോളം വിജീഷ് മാറ്റിയിരുന്നു. നിലവില്‍ ഈ അക്കൗണ്ടുകളില്‍ പലതിലും മിനിമം ബാലന്‍സ് തുക മാത്രമാണ് അവശേഷിക്കുന്നത്. ചിലതില്‍ ഒരു രൂപ പോലുമില്ല.

തട്ടിപ്പ് പുറത്തുവന്നതോടെ അക്കൗണ്ടുകളെല്ലാം നേരത്തെ മരവിപ്പിച്ചിരുന്നെങ്കിലും അതിനു മുന്‍പേ പണം പിന്‍വലിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിയെടുത്തതില്‍ വലിയൊരു സംഖ്യ വിജീഷ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായാണു മൊഴി. ഇക്കാര്യം സ്ഥിരീകരിക്കാനായി പോലീസ് ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week