CrimeKeralaNews

75കാരിയെ തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു; സഹോദരന്റെ ഭാര്യയും മകളും അറസ്റ്റിൽ

തൃശൂർ: സ്വത്ത് തട്ടിയെടുക്കാൻ എഴുപത്തിയഞ്ചുകാരിയെ ചങ്ങലയ്ക്കിട്ട് മർദിച്ചു. ചാഴൂർ സ്വദേശിനി അമ്മിണിയാണ് മർദനത്തിനിരയായത്. വീട്ടുവളപ്പിലെ തൊഴുത്തിലാണ് ഇവരെ ചങ്ങലയ്ക്കിട്ടിരുന്നത്. സംഭവത്തില്‍ അമ്മിണിയുടെ സഹോദരന്റെ ഭാര്യ ഭവാനിയും മകൾ കിനിയും അറസ്റ്റിലായി.

അമ്മിണിയുടെ പേരിലുള്ള പത്ത് സെന്റ് ഭൂമി തട്ടിയെടുക്കാൻ വേണ്ടിയാണ് ക്രൂരമായി മർദിച്ചത് എന്നാണ് വിവരം. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു മർദിച്ചത്. അമ്മിണിയുടെ പേരിലുള്ള വസ്തു അവരുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വീടിന് പിന്നിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അവശനിലയിലായ അമ്മിണിയെ അന്തിക്കാട് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ബന്ദിയാക്കിയതിനും മർദിച്ചതിനും ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അവിവാഹിതയായ അമ്മിണിയുടെ വീട്ടിലാണ് ഭവാനിയും കിനിയും താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button