23.9 C
Kottayam
Thursday, June 4, 2026

രാജ്യത്തെ ജോലി സമയം ഒമ്പത് മണിക്കൂറാക്കാന്‍ നിര്‍ദ്ദേശം; ദേശീയ വേതന നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ അറിയാം

Must read

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ദേശീയ വേതന നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അടക്കം പുനര്‍നിശ്ചയിക്കും. തൊഴിലാളി എന്ന നിര്‍വചനത്തിന്റെ കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനവും ബോണസും നിര്‍ബന്ധമാക്കുമെന്നത് അടക്കമുള്ള വ്യവസ്ഥകളും കരടില്‍ ഇടംപിടിച്ചിട്ടുണ്ട്. തൊഴിലുടമയ്ക്ക് കൂടുതല്‍ സേവനവും ജീവനക്കാരന് മെച്ചപ്പെട്ട വേതനവും ഉറപ്പുവരുത്തുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് നിര്‍ദേശങ്ങള്‍. കരടിലെ വ്യവസ്ഥകള്‍ നിയമമാകുമ്പോള്‍ രാജ്യത്തെ ജോലി സമയത്തില്‍ ഒരു മണിക്കൂറിന്റെ വര്‍ധനവുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴില്‍ ഉടമയ്ക്ക് വിശ്രമ സമയം ജോലി സമയത്തില്‍ നിന്ന് അനുവദിക്കേണ്ടിവരുന്നതുമൂലമുള്ള നഷ്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.

വിശ്രമസമയം അടക്കമാണ് ഒമ്പത് മണിക്കൂറായി രാജ്യത്തെ ജോലിസമയം പുനര്‍നിശ്ചയിക്കപ്പെടുക. ദിവസ വേതനം എട്ട് മണിക്കൂറും മാസവേതനം 26 ദിവസം എട്ട് മണിക്കൂറും അടിസ്ഥാനമാക്കിയാകും കണക്കാക്കുക. തൊഴിലാളി എന്ന നിര്‍വചനത്തിന് കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനം അവകാശമാകുന്നുവെന്നതാണ് കരടിലെ സുപ്രധാന നിര്‍ദേശങ്ങളില്‍ മറ്റൊന്ന്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മിനിമം വേതനം പുതുക്കണം. എല്ലാവര്‍ഷവും ഏപ്രില്‍ ഒന്ന്, ഒക്ടബേര്‍ ഒന്ന് തീയതികള്‍ അടിസ്ഥാനമാക്കി ഡിഎ തീരുമാനിക്കും. നിശ്ചിത പ്രതിമാസ തുകയില്‍ കവിയാത്ത വരുമാനമുള്ള എല്ലാവര്‍ക്കും ബോണസ് നല്‍കണം. മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം നിശ്ചയിക്കാന്‍ സാങ്കേതിക സമിതിയെ നിശ്ചയിക്കാനുള്ള നിര്‍ദേശവും കരടില്‍ ഇടംപിടിച്ചു. നിലവിലുള്ള വേജ് ബോര്‍ഡ് സമ്പ്രദായത്തെ ഇത് ഇല്ലാതാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week