24.9 C
Kottayam
Saturday, June 6, 2026

മൂവാറ്റുപുഴയിലെ ജപ്തിയില്‍ വമ്പന്‍ ട്വിസ്റ്റ്,വായ്പ അടച്ചുതീര്‍ത്ത് ബാങ്ക് ജീവനക്കാര്‍,പണം അടയ്ക്കാമെന്ന് എം.എല്‍.എ കത്തു നല്‍കിയതിന് പിന്നാലെയാണ് സി.ഐ.ടി.യുക്കാര്‍ പണം അടച്ചുതീര്‍ത്തത്.

Must read

കൊച്ചി:മൂവാറ്റുപുഴയില്‍ വീട്ടുടമസ്ഥന്‍ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്,വായ്പക്കാരനായ അജേഷിന്റെ കുടിശിക മുഴുവന്‍ ബാങ്കിലെതന്നെ ജീവനക്കാരായ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളാണ് അടച്ചുതീര്‍ത്തത്.കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിയ്ക്കല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഗോപി കോട്ടമുറിയ്ക്കലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ

മുവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ പേഴക്കപ്പിള്ളി ബ്രാഞ്ചില്‍ അജീഷ് എന്ന വ്യക്തിക്ക് ഉണ്ടായിരുന്ന കുടിശ്ശിഖ തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( CITU ) അംഗങ്ങള്‍ ആയ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ അടച്ചു തീര്‍ത്തിരിക്കുന്നു.
അഭിനന്ദനങ്ങള്‍
അഭിവാദ്യങ്ങള്‍ പ്രിയപ്പെട്ട
സഖാക്കളെ

- Advertisement -

മൂവാറ്റുപുഴയില്‍ വീട്ടുടമസ്ഥന്‍ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കിയിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താന്‍ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴല്‍നാടന്‍ നല്‍കിയത്.ഇതിനിടയിലാണ് ബാങ്ക് ജീവനക്കാര്‍ തന്നെ പണം അടച്ചുതീര്‍ത്തത്.

- Advertisement -

ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കരുതെന്ന് വ്യക്തമാക്കിയാണ് എംഎല്‍എ മാത്യു കുഴന്‍നാടന്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്‍ കത്ത് നല്‍കിയത്. വായ്പയും കുടിശ്ശികയും ചേര്‍ത്തുള്ള ഒന്നര ലക്ഷത്തോളം രൂപ ഉടന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ഇതിനുള്ള നടപടികള്‍ ബാങ്ക് വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതിനൊപ്പം പട്ടിക ജാതി കുടുംബത്തിലെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരിക്കെ 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ടതിന് കേസ് നല്‍കാനും ആലോചനയുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരമായ ഹൃദ്യോഗത്തിന് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടത്തിയത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ വിശദീകരണം.

ഗൃഹനാഥന്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ കുഞ്ഞുങ്ങളെ പുറത്താക്കി വീട് ജപ്തി ചെയ്യപ്പെട്ട നടപടി കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇനി ഇത്തരമൊരു അവസ്ഥ മറ്റാരും നേരിടരുതെന്നാണ് മൂവാറ്റുപുഴയില്‍ ജപ്തി നടപടി നേരിട്ട അജേഷ് പ്രതികരിച്ചത്.. വിവരമറിഞ്ഞ് ആശുപത്രിക്കിടക്കയില്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് അജേഷ് പറഞ്ഞു. ഹൃദ്രോഗ ചികിത്സയ്ക്കുള്‍പ്പെടെ പണം കണ്ടെത്താനാവാതെ പകച്ചു നില്‍കുകയാണ് അജേഷിന്റെ കുടുംബം.

- Advertisement -

നാലാമതും ഹൃദയാഘാതം വന്ന ശേഷം ഏറെ അവശത അനുഭവിക്കുന്ന അജേഷ് ചികിത്സക്കിടയിലാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ വിവരം അറിയുന്നത്. ഭാര്യ മഞ്ജു വിവരങ്ങള്‍ അപ്പപ്പോള്‍ ധരിപ്പിച്ചു. വീട്ടില്‍ അച്ഛനും അമ്മയും ഇല്ലെന്ന് കുഞ്ഞുങ്ങള്‍ അധികൃതരോട് പറഞ്ഞെന്നും പക്ഷേ ഫലമുണ്ടായില്ലെന്നും അജേഷ് പറഞ്ഞു. തനിക്ക് ഫോണിലൂടെ കാര്യങ്ങള്‍ ചെയ്യാന്‍ പരിമിതി ഉണ്ടായിരുന്നു.

നേരത്തെ തന്നെ ബാങ്ക് സിഇഒ ഉള്‍പ്പെടെയുള്ളവരോട് കാര്യം വ്യക്തമാക്കിയതാണെന്നും അജേഷ് പറഞ്ഞു. നാല് പൊന്നോമനകളാണുള്ളത്. ഇവരുടെ പഠിപ്പിന് പണം കണ്ടെത്തണം. ഹൃദ്രോഗ ചികിത്സയ്ക്കും ചിലവേറെയാണെന്നും വേദനയോടെ അജേഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പിഴക്കാപ്പിള്ളിയില്‍ നിര്‍മ്മിച്ചു തുടങ്ങിയ വീട് പാതി വഴിയിലാണ്. ഇത് പൂര്‍ത്തിയാക്കാനും പണം വേണം. രോഗം കാരണം സ്റ്റുഡിയോ നടത്തിപ്പും നിന്നു.

സഹോദരങ്ങള്‍ ഉണ്ടെങ്കിലും ആര്‍ക്കും സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയില്ല. ലോണ്‍ തിരിച്ചടയക്കണമെന്ന് തന്നെയാണ് കരുതുന്നതെന്ന് ആവര്‍ത്തിക്കുന്ന അജേഷ് ഇപ്പോള്‍ ചികിത്സക്കുള്‍പ്പെടെ സുമമനസ്സുകളുടെ സഹായം തേടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week