25.6 C
Kottayam
Thursday, June 4, 2026

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി മനോവൈകൃതമുള്ളയാള്‍, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ക്രിമിനല്‍ കേസുകളിലെ പ്രതി

Must read

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭര്‍ത്താവ് സാലിയെ സമാന രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിടിയിലായ കുമരകം സ്വദേശിയായ ബന്ധു കുറ്റം സമ്മതിച്ചു. പ്രായപൂര്‍ത്തിയാകും മുമ്പ് തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരം ഉള്‍പ്പെടെ പൊലീസ് ഉടന്‍ പുറത്തുവിടും.

പലവിധ മനോവൈകൃതങ്ങളുള്ള ആളായതിനാല്‍ ഇയാളുമായി സാലി അകല്‍ച്ചയിലായിരുന്നു. ഇയാള്‍ വീട്ടില്‍ വരുന്നതും സാലി വിലക്കിയിരുന്നു. സംഭവ ദിവസം ഇയാള്‍ രാവിലെ അപ്രതീക്ഷിതമായി സാലിയുടെ വീട്ടിലെത്തി. വീട്ടിനുള്ളിലേക്ക് കടന്നുവന്ന ഇയാള്‍ ഷീബയുമായി സംസാരിക്കുകയും സാലിയെ അന്വേഷിക്കുകയും ചെയ്തു. ബന്ധുവായതിനാല്‍ ഷീബ ഇയാള്‍ക്ക് ചായ നല്‍കാനായി അടുക്കളയിലേക്ക് കടന്നു.

ഈ സമയം ഇയാള്‍ വീട്ടില്‍ വന്നതിനെയും ചായ നല്‍കുന്നതിനെയും ചൊല്ലി സാലിയും ഭാര്യയും തമ്മില്‍ സംസാരമുണ്ടായി. സാലിയും ഷീബയും തമ്മിലുണ്ടായ വഴക്കില്‍ ബന്ധു ഇടപെട്ടതോടെ സാലിയും യുവാവുമായി കയ്യാങ്കളിയായി. കഴുത്തിന് സുഖമില്ലാതെ ചികിത്സയിലായിരുന്ന സാലിയെ പെട്ടെന്നുണ്ടായ പ്രകോപനത്താല്‍ ഹാളിലുണ്ടായിരുന്ന സ്റ്റൂളെടുത്ത് ഇയാള്‍ തലയ്ക്കടിച്ചു. പെട്ടെന്ന് അക്രമാസക്തനായ പ്രതി തടസം പിടിക്കാനെത്തിയ ഷീബയേയും അടിച്ചുവീഴ്ത്തി. സ്റ്റൂളെടുത്ത് പൊക്കി അടിക്കുന്നതിനിടെ സീലിംഗ് ഫാനിന്റെ ലീഫില്‍ ഉടക്കിയാണ് ഫാനിന്റെ ലീഫ് വളഞ്ഞത്.

സംഭവശേഷം വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കാറിന്റെ താക്കോലും കൈക്കലാക്കിയ പ്രതി കാറുമായി രക്ഷപ്പെടുന്ന സിസി ടിവി ദൃശ്യങ്ങളാണ് പോലീസിന് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. കാറോടിച്ചുപോകുന്ന ഇയാളുടെ മുഖം തിരിച്ചറിഞ്ഞ അയല്‍വാസികളും ബന്ധുക്കളും നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് കുമരകത്തെ വീട്ടിലെത്തിയെങ്കിലും സംഭവശേഷം ഇയാള്‍ കാറുമായി മുങ്ങുകയായിരുന്നു.

- Advertisement -

കാറിന്റെ ചിത്രം ഉള്‍പ്പെടെയുള്ള ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ല അതിര്‍ത്തിയിലെ ഒരു പെട്രോള്‍ പമ്പില്‍ കാറുമായി ഇന്ധനം നിറയ്ക്കാനെത്തിയ ഇയാളെ പമ്പ് ജീവനക്കാര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ പോലീസിന്റെ സഹായത്തോടെയാണ് ഇന്നലെ പിടികൂടിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇയാളെ രാത്രി മുഴുവന്‍ വിശദമായി ചോദ്യം ചെയ്തു. കുറ്റ സമ്മതം നടത്തിയ പ്രതിയെ ഇന്ന് താഴത്തങ്ങാടിയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. അതേ സമയം, സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് കൊലപാതകമെന്നും സംശയമുണ്ട്. ഇതേപ്പറ്റിയും പോലീസ് അന്വേഷിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week