Home-bannerKeralaNewsRECENT POSTS

തന്റെ മകളെ ജോളി രണ്ടു പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ജയശ്രീ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസം കഴിയുംതോറും പുറത്ത് വരുന്നത്. തന്റെ മകളെ ജോളി രണ്ട് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചതായി തഹസീല്‍ദാര്‍ ജയശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇക്കാര്യം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ജയശ്രീ മൊഴി നല്‍കി. ജോളിയാണ് മകളുടെ വായില്‍ നിന്നും നുരയും പതയും വരുന്നെന്ന് തന്നെ വിളിച്ചറിയിച്ചതെന്ന് ജയശ്രീ പറഞ്ഞു. രണ്ട് പ്രാവശ്യം ഇങ്ങനെ സംഭവിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ജോളിയെ സഹായിച്ചത് അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീയാണെന്ന രീതിയില്‍ ആരോപണമുണ്ടായിരുന്നു. ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ആയ ജയശ്രീ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ജയശ്രീയുടെ മകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചിയുടെ മകളും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ കൊലപാതക നീക്കത്തെ കുറിച്ച് അന്വേഷണ ഘട്ടത്തില്‍ തന്നെ പോലീസ് അറിഞ്ഞിരുന്നു. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker