28.4 C
Kottayam
Saturday, June 6, 2026

‘മമ്മൂട്ടി ചില്ലറക്കാരനല്ല, മോഹൻലാൽ തനിക്ക് ഭീഷണിയാകുമെന്ന് മുൻകൂട്ടി കണ്ടു’; വൈറലായി ശ്രീനിവാസന്റെ വാക്കുകള്‍

Must read

കൊച്ചി:മലയാള സിനിമയുടെ രണ്ടു നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. നാൽപത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് രണ്ടു പേരും. പ്രേക്ഷകരെ പോലെ തന്നെ മലയാള സിനിമ ആകെ ഇഷ്ടപ്പെടുന്ന രണ്ടു താരങ്ങളാണ് ഇരുവരും. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവരുടെ കടുത്ത ആരാധകരാണ്. പരസ്‌പരം വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സൂപ്പർ താരങ്ങളാണ് ഇരുവരും. സഹോദര തുല്യനല്ല സഹോദരൻ തന്നെയാണ് തനിക്ക് ഇച്ചാക്ക (മമ്മൂട്ടി) യെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്.

ഏകദേശം ഒരേ സമയത്താണ് ഇവർ മലയാള സിനിമയിൽ സജീവമാകുന്നതും സൂപ്പർ താരങ്ങളായി ഉയർന്നു വരുന്നതും. എന്നാൽ സിനിമയിൽ എത്തിയ ആദ്യ നാല് വർഷങ്ങളിൽ വില്ലൻ വേഷങ്ങളിലാണ് മോഹൻലാൽ കൂടുതലായി എത്തിയിരുന്നത്. ആ സമയത്ത് മമ്മൂട്ടി നായക വേഷങ്ങളിൽ തിളങ്ങുകയായിരുന്നു. ഇപ്പോഴിതാ, അക്കാലത്ത് മമ്മൂട്ടി പറഞ്ഞതായി ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

- Advertisement -

ഒരു സിനിമയിൽ പോലും നായകനാകാത്ത മോഹൻലാൽ ഉടനെ നായകൻ ആകുമെന്നും തനിക്ക് ഭീഷണിയാകുമെന്നും മമ്മൂട്ടി ദീർഘവീക്ഷണത്തോടെ കണ്ട് തന്നോട് പറഞ്ഞിരുന്നു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ഒരിക്കൽ കൈരളി ടിവിയിൽ താൻ ചെയ്യുന്ന പ്രത്യേക പരിപാടിയിലാണ് ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ ആദ്യമായി കണ്ട കഥ പറയുന്നതിന് ഒപ്പമാണ് നടൻ മമ്മൂട്ടി പറഞ്ഞതും ഓർത്തത്. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ.

- Advertisement -

‘മധുരാശിയിലെ സ്വാമീസ് ലോഡ്ജിൽ വെച്ച് ഒരു സംഭവമുണ്ടായി. സ്വാമീസ് ലോഡ്ജ് എന്ന് പറഞ്ഞാൽ ചെറിയ ചെറിയ മുറികളൊക്കെ ഉള്ള കുറഞ്ഞ വാടക മാത്രമുള്ള ലോഡ്ജാണ്. ആദ്യ കാലത്ത് അവിടെ നിന്നവരൊക്കെ വലിയ വലിയ താരങ്ങളായി മാറിയിട്ടുണ്ട്. അവിടെ ചെന്നാൽ വലിയ നടനാകാം എന്ന തെറ്റിദ്ധാരണയിൽ നിരവധിപേർ അങ്ങോട്ട് വണ്ടി കേറി വന്ന് താമസിച്ചു തിരിച്ചു പോകാൻ പൈസ ഇല്ലാതെ കറങ്ങുന്നത് കണ്ടിട്ടുണ്ട്’,

‘അങ്ങനെ ഒരു ദിവസം ഞാൻ സ്വാമീസ് ലോഡ്ജിന്റെ വരാന്തയിലൂടെ നടക്കുമ്പോൾ ഒരു റൂമിൽ നിന്ന് ശ്രീനി എന്നൊരു വിളി വന്നു. നിർമ്മാതാവ് ജി സുരേഷ് കുമാർ ആയിരുന്നു അത്. സുരേഷുമായി എനിക്ക് പരിചയമുണ്ടായിരുന്നു. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആ മുറിയിലേക്ക് ഒരു തടിയൻ, ഞൊണ്ടിക്കാലൻ കയറി വന്നു. അയാളും സുരേഷിന്റെ കൂടെ താമസിക്കുന്നതാണ് എന്ന് മനസിലായി. സുരേഷ് അയാളെ എനിക്ക് പരിചയപ്പെടുത്തി. സുഹൃത്താണ്. ഞൊണ്ടിക്കാല് ബൈക്കപകടത്തിൽ പറ്റിയതാണ്. സിനിമയിൽ അഭിനയിക്കാൻ വന്നതാണെന്ന് പറഞ്ഞു’,

‘ഞാൻ അയാളോട് നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു. ഇന്സ്ടിട്യൂട്ടിൽ ചേർന്ന് അഭിനയം പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അതും ഇല്ല. എനിക്ക് ഉള്ളിൽ ചിരിവന്നു. ഇവിടെ ഒരുത്തൻ ഇതെല്ലാം കഴിഞ്ഞു വന്നിട്ടും വെറുതെ നടക്കുകയാണ്. അപ്പോഴാണ് ഒരു പിണ്ണാക്കും അറിയാതെ അഭിനയിക്കാൻ വന്നേക്കുന്നത്. ഇവിടെ കിടന്ന് പട്ടിണി കിടക്കാതെ വേഗം രക്ഷപ്പെട്ടോ. അവന്റെ മുഖം കണ്ടാലും മതി. ബലൂൺ വേർപിച്ച പോലെ, എന്നൊക്കെ എനിക്ക് മനസ്സിൽ തോന്നി’,

- Advertisement -

‘അപ്പോൾ അയാൾ എന്നോട് നിങ്ങളുടെ മേള എന്ന സിനിമയിലെ അഭിനയം നന്നായിരിക്കുന്നു എന്ന് പറഞ്ഞു. മറ്റുള്ളവർ പ്രശംസിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് സന്തോഷമായി. അയാളോട് സോഫ്റ്റ് കോർണറും തോന്നി. അപ്പോൾ ഞാൻ അയാളോട് പേര് ചോദിച്ചു. അയാൾ മോഹൻലാൽ എന്ന് പറഞ്ഞു.’

‘ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയതോടെ തടിയനും. ഒരു വശം ചരിഞ്ഞവനും ബലൂൺ പോലെ മുഖമുള്ളവൻ എന്ന് ഞാൻ വിചാരിച്ചവനും ആയ ആ വിദ്വാൻ കേരളത്തിലേ പ്രേക്ഷകരെ അതിശയിപ്പിച്ചു’,

‘മമ്മൂട്ടി അപ്പോൾ നായകനായി തിളങ്ങി നിൽക്കുകയാണ്. മോഹൻലാൽ കുറച്ചു സിനിമകളിൽ കൂടി വില്ലനായി തുടർന്നു. അങ്ങനെ ഒരു ദിവസം മധുരാശിയിലെ ഹോട്ടലിൽ വെച്ച് കണ്ടപ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞു. ആ വിദ്വാനെ, മോഹൻലാലിനെ സൂക്ഷിക്കണം. അവൻ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്. മോഹൻലാൽ വില്ലനായി നിൽക്കുമ്പോൾ ആണ് മമ്മൂട്ടിയുടെ ഈ ദീർഘവീക്ഷണത്തോടെയുള്ള കമന്റ്. അതിനർത്ഥം മമ്മൂട്ടി ചില്ലറക്കാരനല്ല എന്നാണ്’, ശ്രീനിവാസൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week