25.5 C
Kottayam
Friday, June 5, 2026

വാട്‌സ് ആപ്പില്‍ നിന്നും സിഗ്നലിലേക്ക്‌ ചുവടുമാറ്റുമ്പോള്‍,അറിയേണ്ട കാര്യങ്ങള്‍

Must read

കൊച്ചി: ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ സ്വകാര്യതയടക്കമുള്ള പുതിയ നയമാറ്റത്തിനെതിരെ വ്യാപകമായി പ്രതിഷേധം തുടരുകയാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാട്‌സാപ് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ സിഗ്‌നലിന് സ്വീകാര്യത കൂടുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. യൂസ് സിഗ്‌നല്‍ എന്ന മസ്‌കിന്റെ ഒറ്റ ട്വീറ്റില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരേറെയാണ്. മസ്‌ക് അവകാശപ്പെടുന്നതുപോലെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സിഗ്‌നലിന്റെ അറിഞ്ഞിരിക്കേണ്ട അഞ്ച് സവിശേഷതകള്‍ ഇതാണ്.

സ്‌ക്രീന്‍ ലോക്ക്

സ്‌ക്രീന്‍ ലോക്ക് സംവിധാനമാണ് സിഗ്‌നലിനെ വേറിട്ടു നിര്‍ത്തുന്ന സവിശേഷതകളിലൊന്ന്. ഫോണ്‍ അണ്‍ലോക്കായാലും സിഗ്‌നല്‍ ആപ്പ് തുറക്കണമെങ്കില്‍ പിന്‍ കോഡും ബയോമെട്രിക് ലോക്കും നിര്‍ബന്ധം. ഇക്കാരണത്താല്‍ തന്നെ ഫോണ്‍ മറ്റൊരാളുടെ കൈവശമായാല്‍ മെസേജുകള്‍ വായിച്ചെന്ന ചിന്ത വേണ്ട. സെറ്റിങ്‌സിലെ പ്രൈവസിയില്‍ ടോഗിള്‍ സ്‌ക്രീന്‍ ലോക്ക് ഓണ്‍ എന്ന ഓപ്ഷനിലൂടെയാണ് സ്‌ക്രീന്‍ ലോക്ക് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്.

ജോയിന്‍ഡ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുക

- Advertisement -

ജോയിന്‍ഡ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുകയെന്നതാണ് സിഗ്‌നല്‍ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ സവിശേഷത. വാട്‌സാപ്പില്‍ നിന്ന് വലിയൊരു വിഭാഗം ആള്‍ക്കാര്‍ സിഗ്‌നലിലേക്ക് മാറുന്നത് അനാവശ്യ മെസേജുകള്‍ കുന്നുകൂടുന്നതിനു കാരണമാകും. ഇതൊഴിവാക്കാനാണ് സിഗ്‌നലില്‍ സെറ്റിങ്‌സിലെ നോട്ടിഫിക്കേഷനില്‍ ടോഗിള്‍ കോണ്‍ടാക്ട് ജോയിന്‍ഡ് സിഗ്‌നല്‍ ഓഫ് എന്ന സൗകര്യമുളളത്.

- Advertisement -

ടോഗിള്‍ ബ്ലര്‍ ഫേസസ്

മറ്റുളളവരുടെ അനുവാദം കൂടാതെ അവരുടെ മുഖം ഇന്റര്‍നെറ്റില്‍ പങ്കുവെക്കപ്പെടുമെന്ന ശങ്കയും ഇനി വേണ്ട. മുഖം ബ്ലര്‍ ചെയ്യാനുളള ഓപ്ഷനാണ് സിഗ്‌നല്‍ ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. ഫോട്ടോസ് അയക്കാനുളള ഓപ്ഷനോടൊപ്പം തന്നെ ബ്ലര്‍ ചെയ്യാനുളള സംവിധാനവും ആപ്പിലുണ്ട്. രഹസ്യ രേഖകള്‍ സുരക്ഷിതമായി കൈമാറാമെന്നാണ് സിഗ്‌നല്‍ ഇതുവഴി നല്‍കുന്ന പ്രതീക്ഷ. ചിത്രമയക്കുമ്പോള്‍ വരുന്ന ടോഗിള്‍ ബ്ലര്‍ ഫേസസ് എന്ന ഓപ്ഷനാണ് ഇതിനു സഹായിക്കുന്നത്.

സെന്റ് ഡിസെപ്പിയറിങ് മെസേജസ്

- Advertisement -

നാലാമതായി സെന്റ് ഡിസെപ്പിയറിങ് മെസേജസ് എന്ന സംവിധാനമാണ്. ഇത് വാട്‌സാപ് അവതരിപ്പിക്കുന്നതിലും മുന്‍പെ സിഗ്‌നലിലുളള സൗകര്യമാണ്. വായിക്കപ്പെടാത്ത മെസേജുകള്‍ നിശ്ചിത കാലയളവിനു ശേഷം തനിയെ അപ്രത്യക്ഷമാകുന്നു. ടോഗിള്‍ ഡിസെപ്പിയറിങ് മെസേജസെന്ന ഓപ്ഷനാണ് ഈ സംവിധാനം ഉപയോഗപ്പടുത്തുന്നത്. ആവശ്യമെങ്കില്‍ സമയം നിശ്ചയിക്കാനുളള ഓപ്ഷനും സിഗ്‌നലിലുണ്ട്.

ന്മ എത്ര നേരം ഒരു അറ്റാച്ച്‌മെന്റ് കാണാം

അഞ്ചാമതായി എത്ര നേരം ഒരു അറ്റാച്ച്‌മെന്റ് കാണാമെന്ന സവിശേഷതയാണ്. അയക്കുന്ന വിഡിയോകളും സംഭാഷണങ്ങളല്ലാതെയുളള കാര്യങ്ങളും ദിവസങ്ങള്‍ കഴിഞ്ഞോ മാസങ്ങള്‍ കഴിഞ്ഞോ എപ്പോള്‍ വേണമെങ്കിലും സ്വീകര്‍ത്താവിന് കാണാം എന്നാല്‍ ഒരിക്കല്‍ മാത്രമേ കാണാനാകൂ. കണ്ടുകഴിഞ്ഞാല്‍ അവ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഓപ്ഷന്റെ പ്രത്യേകത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week