28.8 C
Kottayam
Thursday, June 4, 2026

‘കുറെക്കാലം ഈ സത്യങ്ങളെല്ലാം പറയാതെ നടന്നു, ഇനിയെങ്കിലും അവ എല്ലാവരും അറിയണം’ കൗമാരത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പാരിസ് ഹില്‍ട്ടന്‍

Must read

നടി, അവതാരിക, സാമൂഹ്യ പ്രവര്‍ത്തക, ഗായിക, ഡി.ജെ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച താരമാണ് പാരിസ് ഹില്‍ട്ടന്‍. എന്നാല്‍ ഇപ്പോള്‍ തന്റെ കൗമാരകാലം വളരയധികം ദുഷ്‌കരമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാരിസ്. ‘ദിസ് ഈസ് പാരിസ്’ എന്ന ഡോക്യുമെന്ററിയിലാണ് തന്റെ കൗമാരകാലത്തെ കുറിച്ച് പാരിസ് ഹില്‍ട്ടണ്‍ തുറന്നു പറഞ്ഞത്.

”കുറേക്കാലം ഞാന്‍ ഈ സത്യങ്ങളൊന്നും പറയാതെ നടന്നു. പക്ഷേ ഇന്ന് ശക്തയായ ഒരു സ്ത്രീയായി മാറിയതില്‍ അഭിമാനിക്കുന്നു. എന്റെ ജീവിതത്തിലെല്ലാം എളുപ്പത്തില്‍ നടന്നതാകുമെന്ന് കരുതുന്നവരുണ്ട്. ഏതെല്ലാം വിഷമ ഘട്ടങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്നു പോയതെന്ന് പറയാന്‍ ഞാന്‍ തീരുമാനിച്ചു. ക്ലബുകളിലും പാര്‍ട്ടികളിലുമൊക്കെ പോകുന്നതിനോട് മാതാപിതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ അവരെ എതിര്‍ത്ത് പോകാന്‍ തുടങ്ങി. പലകാര്യങ്ങളിലും നിഷേധസ്വഭാവം കാണിച്ചിരുന്നു. അനുസരണക്കേടില്‍ സഹികെട്ട മാതാപിതാക്കള്‍ ബോര്‍ഡിംഗ് സ്‌കൂളിലാക്കി.

അവിടെ നിന്നാണ് ജീവിതത്തിലെ വിഷമഘട്ടം ആരംഭിക്കുന്നത്. അവിടെ എല്ലായ്‌പ്പോഴും ചീത്തവിളികളും അലര്‍ച്ചകളും മാത്രമായിരുന്നു. കുട്ടികളെ മാനസികമായി തകര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നും. ജീവനക്കാര്‍ വളരെ മോശമായ കാര്യങ്ങള്‍ പറയും. നിരന്തരം കളിയാക്കും. ശാരീരിക മര്‍ദ്ദനങ്ങളും ഉണ്ടായിരുന്നു. കുട്ടികളില്‍ ഭയം നിറയ്ക്കുകയായിരുന്നു അവര്‍. ആരെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ദിവസത്തില്‍ ഇരുപതുമണിക്കൂര്‍ വരെ അവരെ ഏകാന്ത തടവിലാക്കുമായിരുന്നു. ഓരോ ദിവസവും പാനിക് അറ്റാക്ക് അനുഭവപ്പെടുമായിരുന്നു.

തടവുപുള്ളിയെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. ജീവിതം പോലും വെറുത്തു പോയി. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിക്കുക. അത്രത്തോളം പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കും. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ വീട്ടില്‍ അറിയിച്ചാല്‍ വീട്ടുകാരോട് കുട്ടികള്‍ നുണ പറയുകയാണെന്ന് പറയുന്നതിനു പുറമെ പീഡനങ്ങളും പതിവായിരുന്നു.

- Advertisement -

പതിനെട്ടു വയസുള്ളപ്പോഴാണ് വീണ്ടും ന്യൂയോര്‍ക്കിലേക്കു തിരികെയെത്തുന്നത്. പക്ഷേ പിന്നീടൊരിക്കലും അനുഭവിച്ച ദുരിതം പങ്കുവയ്ക്കണമെന്ന് തോന്നിയിട്ടില്ല. അവിടെ നിന്നു പുറത്തു വന്നല്ലോ എന്ന ആശ്വാസമായിരുന്നു. വീണ്ടും ആ ഓര്‍മകളിലേക്കു പോകണമെന്നുണ്ടായിരുന്നില്ല. ഇപ്പോഴും നാണക്കേട് തോന്നുന്ന ഓര്‍മകളാണ് അത്” – പാരിസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week