23.9 C
Kottayam
Thursday, June 4, 2026

‘കുറെക്കാലം ഈ സത്യങ്ങളെല്ലാം പറയാതെ നടന്നു, ഇനിയെങ്കിലും അവ എല്ലാവരും അറിയണം’ കൗമാരത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പാരിസ് ഹില്‍ട്ടന്‍

Must read

നടി, അവതാരിക, സാമൂഹ്യ പ്രവര്‍ത്തക, ഗായിക, ഡി.ജെ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച താരമാണ് പാരിസ് ഹില്‍ട്ടന്‍. എന്നാല്‍ ഇപ്പോള്‍ തന്റെ കൗമാരകാലം വളരയധികം ദുഷ്‌കരമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാരിസ്. ‘ദിസ് ഈസ് പാരിസ്’ എന്ന ഡോക്യുമെന്ററിയിലാണ് തന്റെ കൗമാരകാലത്തെ കുറിച്ച് പാരിസ് ഹില്‍ട്ടണ്‍ തുറന്നു പറഞ്ഞത്.

”കുറേക്കാലം ഞാന്‍ ഈ സത്യങ്ങളൊന്നും പറയാതെ നടന്നു. പക്ഷേ ഇന്ന് ശക്തയായ ഒരു സ്ത്രീയായി മാറിയതില്‍ അഭിമാനിക്കുന്നു. എന്റെ ജീവിതത്തിലെല്ലാം എളുപ്പത്തില്‍ നടന്നതാകുമെന്ന് കരുതുന്നവരുണ്ട്. ഏതെല്ലാം വിഷമ ഘട്ടങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്നു പോയതെന്ന് പറയാന്‍ ഞാന്‍ തീരുമാനിച്ചു. ക്ലബുകളിലും പാര്‍ട്ടികളിലുമൊക്കെ പോകുന്നതിനോട് മാതാപിതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ അവരെ എതിര്‍ത്ത് പോകാന്‍ തുടങ്ങി. പലകാര്യങ്ങളിലും നിഷേധസ്വഭാവം കാണിച്ചിരുന്നു. അനുസരണക്കേടില്‍ സഹികെട്ട മാതാപിതാക്കള്‍ ബോര്‍ഡിംഗ് സ്‌കൂളിലാക്കി.

അവിടെ നിന്നാണ് ജീവിതത്തിലെ വിഷമഘട്ടം ആരംഭിക്കുന്നത്. അവിടെ എല്ലായ്‌പ്പോഴും ചീത്തവിളികളും അലര്‍ച്ചകളും മാത്രമായിരുന്നു. കുട്ടികളെ മാനസികമായി തകര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നും. ജീവനക്കാര്‍ വളരെ മോശമായ കാര്യങ്ങള്‍ പറയും. നിരന്തരം കളിയാക്കും. ശാരീരിക മര്‍ദ്ദനങ്ങളും ഉണ്ടായിരുന്നു. കുട്ടികളില്‍ ഭയം നിറയ്ക്കുകയായിരുന്നു അവര്‍. ആരെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ദിവസത്തില്‍ ഇരുപതുമണിക്കൂര്‍ വരെ അവരെ ഏകാന്ത തടവിലാക്കുമായിരുന്നു. ഓരോ ദിവസവും പാനിക് അറ്റാക്ക് അനുഭവപ്പെടുമായിരുന്നു.

തടവുപുള്ളിയെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. ജീവിതം പോലും വെറുത്തു പോയി. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിക്കുക. അത്രത്തോളം പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കും. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ വീട്ടില്‍ അറിയിച്ചാല്‍ വീട്ടുകാരോട് കുട്ടികള്‍ നുണ പറയുകയാണെന്ന് പറയുന്നതിനു പുറമെ പീഡനങ്ങളും പതിവായിരുന്നു.

- Advertisement -

പതിനെട്ടു വയസുള്ളപ്പോഴാണ് വീണ്ടും ന്യൂയോര്‍ക്കിലേക്കു തിരികെയെത്തുന്നത്. പക്ഷേ പിന്നീടൊരിക്കലും അനുഭവിച്ച ദുരിതം പങ്കുവയ്ക്കണമെന്ന് തോന്നിയിട്ടില്ല. അവിടെ നിന്നു പുറത്തു വന്നല്ലോ എന്ന ആശ്വാസമായിരുന്നു. വീണ്ടും ആ ഓര്‍മകളിലേക്കു പോകണമെന്നുണ്ടായിരുന്നില്ല. ഇപ്പോഴും നാണക്കേട് തോന്നുന്ന ഓര്‍മകളാണ് അത്” – പാരിസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week