25.5 C
Kottayam
Friday, September 27, 2024

പണിക്കന്‍കുടി കൊലപാതകം; ജഡം ഡാമില്‍ കെട്ടിത്താഴ്ത്താനും ബിനോയി പദ്ധതിയിട്ടു

Must read

അടിമാലി: കാമാക്ഷി സ്വദേശിനി സിന്ധുവിന്റെ മൃതദേഹം അടുപ്പിനടിയില്‍നിന്നു മാറ്റി അണക്കെട്ടില്‍ കെട്ടിത്താഴ്ത്താനും പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയി പദ്ധതിയിട്ടിരുന്നതായി പോലീസ്. എന്നാല്‍, ‘ദൃശ്യം’ സിനിമയെ വെല്ലുന്ന തരത്തില്‍ തയാറാക്കിയ പദ്ധതി പൊളിഞ്ഞതാണു പ്രതിക്കു വിനയായത്.

വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ ഭര്‍ത്താവ് രോഗക്കിടക്കയില്‍ ആയതോടെ സിന്ധുവിന് അവിടേയ്ക്ക് ഉണ്ടായ ചായ്വാണു ബിനോയിക്കു പ്രകോപനമായത്. അതു സംശയവും പകയുമായി വളര്‍ന്നതോടെയാണു കൊലപാതകത്തിനുള്ള തയാറെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ മാസം 12 നാണു സിന്ധുവിനെ കാണാതായത്. അവര്‍ മറ്റാരുടെയോ കൂടെ ഒളിച്ചോടി എന്ന പ്രചരണമാണു ബിനോയ് നടത്തിയത്.

എന്നാല്‍, മൂന്നുദിവസം കഴിഞ്ഞതോടെ സിന്ധുവിന്റെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണം തന്നിലേക്ക് തിരിഞ്ഞതോടെയാണ് ബിനോയി നാടുവിട്ടത്. ബിനോയിക്കും സിന്ധുവിനും ഒപ്പം താമസിച്ചിരുന്ന സിന്ധുവിന്റെ 13 വയസുള്ള മകന് സംഭവത്തെക്കുറിച്ച് കുറിച്ച് ഏകദേശധാരണ ഉണ്ടാകാമെന്നു പ്രതിക്കു ബോധ്യമുണ്ടായിരുന്നു.

എങ്കിലും കുട്ടിക്ക് മൊബൈല്‍ഫോണും സിം കാര്‍ഡും വാങ്ങി നല്‍കിയിരുന്നതിനാല്‍ തനിക്കെതിരേ പറയില്ലെന്ന് അയാള്‍ കണക്കുകൂട്ടി. 20 ദിവസത്തോളം കേരളത്തിലും തമിഴ്നാട്ടിലുമായി ബിനോയ് കറങ്ങി നടന്നു. സിന്ധുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയില്ലെന്ന് ഉറപ്പായതോടെ മൂന്നാം തീയതി ഇയാള്‍ തിരികെ നാട്ടിലെത്തി. അടുപ്പിന്റെ അടിയില്‍ കുഴിച്ചിട്ട സിന്ധുവിന്റെ മൃതദേഹം രാത്രിയില്‍ എടുത്ത് പൊന്മുടി അണക്കെട്ട് ജലാശയത്തില്‍ കെട്ടി താഴ്ത്തുകയായിരുന്നു ലക്ഷ്യം. മൃതദേഹം കണ്ടെത്താന്‍ കഴിയാതെയാകുന്നതോടെ താന്‍ എന്നെന്നേക്കുമായി സുരക്ഷിതനാകും എന്നാണു ബിനോയി കരുതിയത്.

കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നു പോലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിന് പ്രതി ബിനോയിയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. പ്രതി ബിനോയിയെ പണിക്കന്‍കുടിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. വരും ദിവസങ്ങളില്‍ പ്രതി ഒളിവില്‍ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.

സംശയത്തെ തുടര്‍ന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ബിനോയ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണില്‍ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വാക്കുതര്‍ക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മര്‍ദിച്ചു.

തറയില്‍ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സിന്ധുവിന്റെ വസ്ത്രങ്ങള്‍ നീക്കം ചെയ്യുകയും അടുക്കളയില്‍ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week