News

363 പ്രവാസികള്‍ നാട്ടിലെത്തി,8 പേര്‍ ഐസൊലേഷനില്‍,കര്‍ശന നിരീക്ഷണത്തിന്റെ ദിവസങ്ങള്‍,ആരോഗ്യവകുപ്പിന് പരീക്ഷണകാലം

കൊച്ചി ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 പടര്‍ന്നുപിടിയ്ക്കുന്നതിനിടെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രവാസികള്‍ നാട്ടിലെത്തി.നെടുമ്പാശേരി,കരിപ്പൂര്‍ വിമനത്താവളങ്ങളിലെത്തിയ 363 പ്രവാസികള്‍ വീടുകളിലേയ്ക്കും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും യാത്രയായി.

വന്ദേഭാരത്’ ദൗത്യത്തിന്റെ ആദ്യദിനം രണ്ട് വിമാനങ്ങളിലായാണ് ഇത്രയും പ്രവാസികള്‍ കേരളത്തിലെത്തിയത്.വ്യോമ ഗതാഗതം നിരോധിച്ചശേഷം യാത്രക്കാരുമായുള്ള വിദേശത്തുനിന്നുള്ള ആദ്യ വിമാനം ലാന്‍ ചെയ്തതും കേരളത്തിലാണ്. നെടുമ്പാശേരിയില്‍ എത്തിയ 5 പേരെയും കരിപ്പൂരില്‍ നിന്ന് 3 പേരെയും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പ്രവാസികള്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം.

നെടുമ്പാശേരിയില്‍ 10.08ന് വിമാനമിറങ്ങിയപ്പോള്‍ കരിപ്പൂരില്‍ 10.32ന് വിമാനമെത്തി. അബുദാബി- കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരില്‍ നാല് കുട്ടികളും 49 ഗര്‍ഭിണികളും. ദുബായ്- കരിപ്പൂര്‍ വിമാനത്തില്‍ 177 യാത്രക്കാരും അഞ്ച് കുട്ടികളുമുണ്ടായിരുന്നു.

കൊവിഡ് പ്രോട്ടോക്കോളും സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് യാത്രക്കാരെ ഇറക്കിയത്. വിമാനത്താവളത്തില്‍ എല്ലാവരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. കൊച്ചിയില്‍ 30 പേരുടെ ബാച്ചായാണ് പരിശോധന നടത്തിയത്. അതേസമയം, കരിപ്പൂരില്‍ 20 പേര്‍ വീതമുള്ള ബാച്ചുകളായിരുന്നു ക്രമീകരണങ്ങള്‍. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. ബാഗുകളും ലഗേജുകളുമെല്ലാം അണുമുക്തമാക്കി.

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് നിരീക്ഷണം. ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിശദമായി ബോധ്യപ്പെടുത്തിയ ശേഷമാണ് വീടുകളിലേക്ക് വിട്ടത്. എറണാകുളത്ത് എസ്.സി.എം.എസ് ഹോസ്റ്റലും കോഴിക്കോട് എന്‍ഐടി എംബിഎ ഹോസ്റ്റലുമാണ് മറ്റ് പ്രവാസികള്‍ക്കുള്ള കൊവിഡ് കെയര്‍ കേന്ദ്രങ്ങള്‍. കൊവിഡ് കെയര്‍ കേന്ദ്രം വരെ പ്രവാസികളെ പൊലീസ് അനുഗമിക്കുന്നുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്തി ഒരു ബസില്‍ 20 പേരെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്.എറണാകുളത്തെ പ്രവാസികള്‍ 1.50 നാണ് കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയത്. കോട്ടയം,തൃശൂര്‍ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് എത്തിയത്.

,p>കെഎസ്ആര്‍ടിസി ബസുകള്‍, ടാക്സി കാറുകള്‍, ആംബുലന്‍സുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളങ്ങള്‍ക്ക് പുറത്ത് തയ്യാറാക്കിയിരുന്നത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button