CrimeNews

ജയ് ശ്രീറാം വിളിച്ചില്ല; മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഹരിയാന: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരിയാനയിലെ മേവാത്ത് ഖലീല്‍പൂര്‍ സ്വദേശിയായ ജിം പരിശീലകന്‍ ആസിഫ് ഖാനെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്.

സുഹൃത്തുക്കളോടൊപ്പം സോഹ്നയിലേക്ക് പോയ ആസിഫ് ഖാനെ ചില ഹിന്ദുത്വ മിലിറ്റന്റ് ഗ്രൂപ്പുകള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞതായി മക്ദൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മുസ്ലീങ്ങളെ കൊല്ലൂ’ എന്ന് ആക്രോശിച്ച സംഘം ഖാനേയും കൂട്ടരേയും കൊണ്ട് നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കുകയായിരുന്നു.

സംഘം അക്രമാസക്തരാകാന്‍ തുടങ്ങിയപ്പോള്‍ ഖാന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമികളുടെ കൈയ്യിലകപ്പെട്ടുപോയ ഖാനെ സംഘം തല്ലിക്കൊല്ലുകയായിരുന്നു. അക്രമികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരാളെ പോലും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഖാന്റെ കുടുംബം ആരോപിക്കുന്നത്.

അക്രമിസംഘത്തില്‍ 15 പേരോളം ഉണ്ടായിരുന്നെന്നാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട വാസിഫ് എന്നയാള്‍ പറയുന്നത്. കല്ലും കമ്പും മറ്റ് മാരകായുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
ഗുരുതര പരുക്കുകള്‍ സംഭവിച്ച വാസിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആസിഖ് ഖാന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാപക ക്യാംപെയ്നുകള്‍ നടന്നുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button