24.6 C
Kottayam
Friday, June 5, 2026

പെരുമഴ നനഞ്ഞില്ല, കരഞ്ഞില്ല, ഇരുട്ടിൽ 13 മണിക്കൂർ, അഫ്രാന് സംഭവിച്ചതെന്ത്?

Must read

കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരന്‍ മുഹമ്മദ് അഫ്രാനെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ദുരൂഹതകള്‍ ഇപ്പോഴും ബാക്കിയാണ്.

പുലര്‍ച്ചെ 7 മണിക്ക് വീടിന് വെറും മുക്കാല്‍ കിലോമീറ്റര്‍ ദൂരെ കണ്ടെത്തിയ അഫ്രാന്‍ ഇപ്പോള്‍ പീഡിയാട്രിക് ഐസിയുവിലാണ്. ഇന്നലെ വൈകുന്നേരം അഫ്രാന്റെ അമ്മ മൂത്ത കുട്ടിയുമായി അടുത്ത പുരയിടത്തിലേക്ക് പോകുമ്ബോള്‍ കുഞ്ഞിനെ ഒപ്പം കൂട്ടിയിരുന്നില്ല. അഫ്രാനും മുത്തശ്ശിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരികെ വരുമ്ബോള്‍ കുട്ടിയെ കാണാനില്ലായിരുന്നു എന്നാണ് പൊലീസിനു നല്‍കിയ മൊഴി.

കുട്ടിയെ കണ്ടെത്തിയ പുരയിടം അവനു പരിചയമുള്ളതാണെന്നും കുട്ടിയുമായി അവിടേക്ക് പോകാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. കുട്ടി ഹൈപ്പര്‍ ആക്ടീവ് ആണെന്നും പൊലീസ് പറയുന്നുണ്ട്. പക്ഷേ രണ്ടര വയസ്സുകാരന്‍ ഒറ്റയ്ക്ക് ആ പുരയിടം കയറിപ്പോവില്ലെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.

രാവിലെ 7 മണിക്ക് കുട്ടിയെ കണ്ടെത്തിയ ശേഷം ധരിച്ചിരുന്ന വസ്ത്രമടക്കം പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിലോ വസ്ത്രത്തിലോ പിടിവലിയുടെ ലക്ഷണങ്ങളോ പാടുകളോ ഇല്ല. തട്ടുതട്ടായി ഉയരത്തിലേക്ക് കിടക്കുന്ന ഭൂമിയിലേക്ക് കുട്ടി ഒറ്റയ്ക്കു കയറിപ്പോയതാണെങ്കില്‍ക്കൂടി ശരീരത്തില്‍ പോറലുകള്‍ ഉണ്ടാവേണ്ടതാണ്.

- Advertisement -


കുട്ടി ഒറ്റയ്ക്ക് നടന്നുകയറിയതിന്റെ ഒരു ലക്ഷണവുമില്ല. ഇന്നലെ രാത്രി പെയ്ത കനത്ത മഴ മൂലമാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഏതാണ്ട് പുലര്‍ച്ചെ വരെ മഴ പെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ വസ്ത്രങ്ങളോ കുട്ടിയോ വല്ലാതെ നനഞ്ഞു കുതിര്‍ന്ന അവസ്ഥയില്‍ ആയിരുന്നില്ല. ശരീരത്തില്‍ ചെറിയ നനവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ആദ്യം കണ്ടെത്തിയ ടാപ്പിങ് തൊഴിലാളി പറയുന്നു.

- Advertisement -

കുട്ടി പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പൊലീസും അഗ്‌നിശമന സേനയും ഉള്‍പ്പെടെ രാത്രി തിരച്ചില്‍ നടത്തിയിട്ടും 300 മീറ്റര്‍ അപ്പുറത്ത് കുട്ടിയുണ്ടെങ്കില്‍ എന്തുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് സംശയം.

മഴയത്ത് രാത്രി മുഴുവന്‍ റബര്‍ തോട്ടത്തില്‍ ആരെയും കാണാതെ ഇരിക്കേണ്ടി വന്നാല്‍ രണ്ടര വയസ്സുകാരന്‍ കരയില്ലേ എന്ന ചോദ്യമാണ് പ്രധാനമായും നാട്ടുകാര്‍ ഉയര്‍ത്തുന്നത്. കുട്ടിയെ കാണാതാവുന്നതിന് മുന്‍പ് കരച്ചില്‍ കേട്ടിരുന്നു എന്നതുമായി ചേര്‍ത്തു വായിക്കുമ്ബോള്‍ മറ്റെവിടെ നിന്നെങ്കിലും പിന്നീട് പുരയിടത്തില്‍ കൊണ്ടുവന്നതാവാം എന്നാണ് സംശയം. ടാപ്പിങ് തൊഴിലാളിയായ സുനില്‍ കാണുമ്ബോള്‍ കുട്ടി റബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴും കുട്ടി കരഞ്ഞിരുന്നില്ല.

കരച്ചില്‍ കേട്ട് തിരികെ വന്നപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മയുടെ മൊഴി. കുട്ടി തനിയേ പോയതാണ് എന്ന വാദം ശരിയാണെങ്കില്‍ കുട്ടി എന്തിനാണ് നിലവിളിച്ചതെന്ന ചോദ്യം ബാക്കിയാവും. വീട്ടില്‍ ഉണ്ടായിരുന്ന മുത്തശ്ശിക്കും കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. നിലവിളി കേട്ടശേഷം ഒരുമിച്ച്‌ തിരച്ചില്‍ ആരംഭിച്ചു. വീടിന്റെ വാതിലും തുറന്നു കിടക്കുകയായിരുന്നു.

- Advertisement -

കുട്ടിയെ കണ്ടെത്തിയ കുന്നുംപുറത്തെ റബര്‍ തോട്ടത്തിലേക്ക് 15 മിനിറ്റ് എങ്കിലും നടക്കേണ്ട വഴിയുണ്ട്. ഈ സമയത്തിനകം തിരച്ചില്‍ ആരംഭിച്ചിട്ടും നടന്നു പോകേണ്ട വഴിയിലോ പരിസരത്തോ കുട്ടിയെ കണ്ടെത്താനായില്ല. വൈകുന്നേരം 6 മണി ആയിട്ടും ആ സമയത്ത് നല്ല വെളിച്ചം ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തിലെ മുഴുവന്‍ ദുരൂഹതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week