29.7 C
Kottayam
Saturday, June 13, 2026

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണം,ഷവോമിയുടെ വിശദീകരണമിങ്ങനെ

Must read

ബെംഗളൂരു : ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രമുഖ ചൈനീസ് മൊബൈല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ ഷവോമി രംഗത്ത്. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള സെര്‍വറുകളിലേക്ക് ഷാവോമി ചോര്‍ത്തുന്നുവെന്ന് രണ്ട് സൈബര്‍ സുരക്ഷാ വിദഗ്ദരെ ഉദ്ധരിച്ച് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആരോപണങ്ങള്‍ തള്ളി കമ്പനി രംഗത്തെത്തിയത്.

ഈ വാര്‍ത്തകള്‍ തെറ്റാണ്. ഉപയോക്താക്കളുടെ സ്വകാര്യ വെബ് സെര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്നും ഷവോമി വൈസ് പ്രസിഡന്റും കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ മനുകുമാര്‍ ജെയിന്‍ പറഞ്ഞു. എംഐ ബ്രൗസറും, ഷാവോമിയുടെ മറ്റ് ഇന്റര്‍നെറ്റ് ഉല്പന്നങ്ങളും തീര്‍ത്തും സുരക്ഷിതമാണ്. ഉപയോക്താക്കളുടെ പരസ്യമായ സമ്മതമില്ലാതെ തങ്ങള്‍ വിവരങ്ങളൊന്നും ശേഖരിക്കുന്നില്ല. ഇന്ത്യയ്ക്കാരുടെ വിവരങ്ങളെല്ലാം ഇന്ത്യയില്‍ തന്നെയുള്ള ആമസോണ്‍ വെബ് സര്‍വ്വീസസ് സെര്‍വറുകളിലാണ് ശേഖരിക്കുന്നതെന്നും മനുകുമാര്‍ ജെയിന്‍ വ്യക്തമാക്കി.

ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും കമ്പനി ഏറ്റവും കൂടുതല്‍ പരിഗണ നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഓരോ രാജ്യങ്ങളിലേയും ഉപഭോക്തൃ സ്വകാര്യതാ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ പാലിക്കുന്നുണ്ട്. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് അവരുടെ സമ്മതത്തോടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതായുണ്ട്. ആ വിവരങ്ങള്‍ അനോണിമൈസ് ചെയ്യാറുണ്ടെന്നും വ്യക്തിവിവരങ്ങള്‍ സ്വകാര്യമാക്കി വെക്കാറാണ് ചെയ്യുകയെന്നും ഷാവോമി പറഞ്ഞു. അതോടൊപ്പം തന്നെ മറ്റൊരു ബ്ലോഗ് പോസ്റ്റില്‍ ഉപയോക്താക്കള്‍ നല്‍കുന്ന സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഇവയെല്ലാം എന്‍ക്രിപ്റ്റഡ് ആയാണ് ചെയ്യുന്നതെന്നും ഷാവോമി പറഞ്ഞു.

തന്റെ റെഡ്മി നോട്ട് 8 സ്മാര്‍ട്ട്ഫോണ്‍ താന്‍ ഫോണില്‍ ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ദനായ ഗബി സിര്‍ലിഗ് പറയുന്നത്.മറ്റൊരു സൈബര്‍ സുരക്ഷാ ഗവേഷകനായ ആന്‍ഡ്ര്യൂ ടിര്‍നെ ഷാവോമിയുടെ എംഐ ബ്രൗസര്‍, മിന്റ് ബ്രൗസര്‍ എന്നിവ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇന്‍ കൊഗ്നിറ്റോ മോഡില്‍ പോലും ഇത് നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week