Home-bannerNationalNews

പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു; വിമാനത്തിലുള്ളത് 155 യാത്രക്കാര്‍

ന്യൂയോര്‍ക്ക്: പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു. 155 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഫിലിപ്പയന്‍സ്, സിഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇന്ന് ഇന്ത്യയിലെത്തും. മാലി ദീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പല്‍ ഇന്ന് പുറപ്പെടും. 211 യാത്രക്കാരുടെ എമിഗ്രേഷന്‍ പരിശോധന പുരോഗമിക്കുന്നു.

സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നു മുംബൈയിലെത്തി. അവിടെ നിന്നു ഹൈദരാബാദിലെത്തുന്ന തരത്തിലാണ് അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് പ്രകാരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 155 യാത്രക്കാരുമായി സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നു വിമാനം പറന്നു പൊങ്ങി. ശരീരോഷ്മാവ് പരിശോധിക്കുന്ന പ്രാഥമിക പരിശോധനകള്‍ മാത്രമാണ് അമേരിക്കയിന്‍ നടന്നത്.

ഇന്ത്യയിലെത്തിയ ശേഷം യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഫിലിപ്പയിന്‍സിലെ മാനിലയില്‍ നിന്നു മുംബൈ, സിഗപൂരില്‍ നിന്നു മുബൈ തുടങ്ങി ഏഴ് വിമാനങ്ങളാണ് നാലാം ദിവസം ഇന്ത്യന്‍ മണ്ണില്‍ തൊടുന്നത്. കടല്‍ മാര്‍ഗം പ്രവാസികളെ കൊണ്ട് വരുന്ന നടപടികളും പുരോഗമിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് രണ്ട് നാവിക സേന കപ്പല്‍ പുറപ്പെട്ടു. ആയിരത്തിലേറെ പ്രവാസികളെ സാമൂഹ്യ അകലം പാലിച്ച് കപ്പല്‍മാര്‍ഗം കൊണ്ട് വരാനാകും.

മാലദീപില്‍ നിന്നുള്ള ആദ്യ പ്രവാസി സംഘത്തേയും കൊണ്ടുള്ള കപ്പല്‍ കൊച്ചിയില്‍ എത്തിയതിന് പിന്നാലെ രണ്ടാമത്തെ സംഘവുമായുള്ള കപ്പല്‍ മാല ദീപില്‍ തയ്യാറാകുന്നു. ഐ.എന്‍.എസ് മഗര്‍ എന്ന പടകപ്പലില്‍ 211 യാത്രക്കാരേയാണ് കൊണ്ട് വരുന്നത്. ഇവരെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കപ്പലിലേയ്ക്ക് കയറ്റി തുടങ്ങി. രാത്രിയോടെ കപ്പല്‍ പുറപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button