Home-bannerKeralaNews

സംസ്ഥാനത്ത് ശനിയാഴ്ച്ച നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് വച്ചു

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച്ച നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് വച്ചു. ഭാരവാഹികളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബസുടമ സംയുക്ത സമരസമിയാണ് അശ്ചിതകാല ബസ് പടിമുടക്ക് പ്രഖ്യാപിച്ചത്. ബസുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിക്കുകയും മറ്റു നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ബസ് വ്യവസായം സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജന. കണ്‍വീനര്‍ ടി. ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു.

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കിയതോടെ നേരത്തെയും സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്മാറിയിരുന്നു. കൂടാതെ ഈ മാസം 20 നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ 21 മുതല്‍ ബസ് സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button