ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൈക്ക് റാലിയ്ക്ക് നിരോധനം. ഇലക്ഷന്‍ കമ്മീഷനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പിന് മുന്ന് ദിവസം ശേഷിക്കെ ബൈക്ക് റാലികള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് മാത്രമെ ഇത്തരം റാലികള്‍ നടത്താന്‍ അനുമതിയുള്ളു. നിലവില്‍ 48 മണിക്കൂര്‍ മുന്‍പാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുന്നത്. പുതിയ നിര്‍ദേശത്തോടെ കൊട്ടിക്കലാശത്തില്‍ ബൈക്ക് റാലി ഒഴിവാക്കേണ്ടി വരും.
അസാം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായും ബംഗാളില്‍ എട്ടുഘട്ടമായുമാണ് വോട്ടെടുപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News