28.8 C
Kottayam
Thursday, June 4, 2026

എന്റമ്മോ ഇതെന്താ വാ പൊളിച്ച് മലയാളികൾ! കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്; അടുത്തത് ബിക്കിനി ഫോട്ടോഷൂട്ട്

Must read

കൊച്ചി:സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. പല ഫോട്ടോ ഷൂട്ടുകളും സിനിമയെ വെല്ലുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഫോട്ടോ ഷൂട്ടുകളിൽ എത്രത്തോളം വെറൈറ്റി എങ്ങനെയൊക്കെ കൊണ്ടുവരാമെന്നാണ് വധുവരന്മാരും ഫോട്ടോഗ്രാഫർമാരും ചിന്തിച്ചു കൂട്ടുന്നത്. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിന് പിന്നാലെ മോഡൽ അർച്ചയ്ക്ക് എതിരെ നിരവധി സൈബർ ആക്രമണം നേരിടേണ്ടി വന്നു

ഹോട്ട് വെഡ്ഡിംഗ് ഫോട്ടോഗ്രഫി എന്നായിരുന്നു ഏവരും കമന്റ് ചെയ്തത്. എന്നാല്‍ അത് പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് അല്ലെന്ന് പറയുകയാണ് അര്‍ച്ചന. ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയിട്ടായിരുന്നു അര്‍ച്ചന ഇക്കാര്യം തുറന്ന് പറഞ്ഞത്. മാത്രമല്ല ഫോട്ടോ പുറത്ത് എത്തിയതിന് പിന്നാലെ മാതാപിതാക്കളെ പോലും അധിക്ഷേപിച്ച് നിരവധി കമന്റുകളും മെസേജുകളുമെത്തി. അതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും അര്‍ച്ചന പറയുന്നു.

തന്റെ അക്കൗണ്ടിൽ കയറി മോശം കമ്മെന്റ് ഇട്ടവർക്കും വീട്ടുകാരെ ചീത്ത വിളിച്ചവർക്കും മറുപടി നൽകുകയാണ് അർച്ചന.. ഞാൻ ചെയ്ത ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും ചിത്രങ്ങൾക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ ലൈവിൽ വന്നത് അമ്മ, അച്ഛൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ്. വയറ് കാണാത്ത ആരും ഈ ലോകത്തില്ല. സ്വന്തം അമ്മയുടെ പാല് കുടിച്ചിട്ടാണ് ഇവൻമാരൊക്കെ വളർന്നു വന്നത്. പിന്നെന്താണ് ഒരു പെൺകുട്ടിയുടെ ശരീരഭാഗം കാണുമ്പോൾ ഇവൻമാർക്ക് ചൊറിയുന്നതെന്ന് അർച്ചന ചോദിക്കുന്നു.

ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്. പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണ് എന്ന്. ഉടനെ ഉണ്ടാകുമെന്നും അർച്ചന പറയുന്നു.

- Advertisement -

ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കാന്‍ നില്‍ക്കരുത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്. അതിനാല്‍ ഭയമില്ല. ആ ചിത്രങ്ങൾ അത്ര വൾഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.ഫേക്ക് ഐഡിയിൽ നിന്നും എന്റെ ഫോട്ടോകൾ ആസ്വദിച്ചാണ് എന്നെ ചീത്ത വിളിക്കാൻ വരുന്നത് എന്നും അർച്ചന പറയുന്നു.

- Advertisement -

സിനിമയിൽ കാണുന്ന പ്രണയ രംഗത്തിന് സമാനമായ രീതിയിലായിരുന്നു വെഡിങ് മോഡൽ ഫോട്ടോ. വ്യത്യസ്തമായ ഫോട്ടോഗ്രാഫി രീതികൾ പരീക്ഷിക്കുന്ന Rituals wedding Company ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ അർച്ചന നടിയും അവതാരകയും ജിം ട്രെയിനറും കൂടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week