25.5 C
Kottayam
Friday, September 27, 2024

ആന്ധ്രയിൽ നിന്ന് സിമെന്റ് ലോഡെന്ന വ്യാജേന കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ

Must read

ആന്ധ്രയില്‍ നിന്നു സിമന്റ് ലോഡെന്ന വ്യാജേന 167 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അഞ്ചു മാസത്തിനു ശേഷം മൂന്ന് പേര്‍ കൂടി എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഞ്ചാവ് പിടികൂടിയത് മലപ്പുറം വണ്ടൂരില്‍ നിന്നായിരുന്നു.

ആന്ധ്രയിലെ കടപ്പയില്‍ നിന്നു കേരളത്തിലേക്ക് സിമന്റ് ലോറിയില്‍ എത്തിച്ച കഞ്ചാവ് വയനാട്ടിലെ പെരിയയില്‍ പിക്ക് അപ്പ് വാഹനത്തിലേക്ക് മാറ്റിയ ശേഷം എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് വണ്ടൂരില്‍ വെച്ച്‌ നാലുപേര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

പാലക്കാട് കറുകപുത്തൂര്‍ സ്വദേശി ഹസ്സന്‍, എറണാകുളം എടയാര്‍ സ്വദേശി നവീന്‍.എം.ജെ, പെരുമ്ബാവൂര്‍ കണ്ടന്തറ സ്വദേശി, എന്നിവരെയാണ് ഇന്നലെ എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ തന്‍സീലിനെ എറണാകുളത്ത് വെച്ചും മറ്റു രണ്ട് പേരെ കോഴിക്കോട് വെച്ചും പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

നേരത്തെ പിടിയിലായത് പിക്ക് അപ്പ് വാഹനത്തിലുണ്ടായിരുന്ന പാലക്കാട് തൃക്കടീരി ജാബിര്‍ , എറണാകുളം പാനായിക്കുളം സ്വദേശി മിഥുന്‍, എടയാര്‍ സ്വദേശി സുജിത്ത് , കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സിമന്റ് ലോറിയിലെ ഡ്രൈവര്‍ പാലക്കാട് കറുകപുത്തൂര്‍ സ്വദേശി അലിമോന്‍ എന്നിവരായിരുന്നു.

ഒന്നാം പ്രതി ജാബിറിനോടൊപ്പം ആന്ധ്രയിലേക്ക് പോയി കഞ്ചാവ് കയറ്റി അയക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അഞ്ചും ആറും പ്രതികളായ എറണാകുളം പാനായിക്കുളം സ്വദേശി ശരത്ത് രവീന്ദ്രന്‍ , ആലപ്പുഴ ഏഴുപുന്ന സ്വദേശി വര്‍ഗ്ഗീസ് ഷിക്‌സണ്‍, എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.

ജാബിറിന്റെ ലോറിയുമായി ആന്ധ്രയിലേക്ക് പോയ പ്രതികള്‍ പോത്തുവണ്ടിയില്‍ കഞ്ചാവ് പലതവണ കേരളത്തിലേക്ക് കടത്തിയിരുന്നു. ലോക്ക് ഡൗണിന്റെ മറവില്‍ കഞ്ചാവ് സുരക്ഷിതമായി കേരളത്തിലെത്തിക്കാമെന്ന് മനസ്സിലാക്കിയ പ്രതികള്‍ പിന്നീട് കഞ്ചാവ് കച്ചവടം വിപുലീകരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week