KeralaNews

ചാലിയത്ത് യുവതി ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാ കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

മലപ്പുറം: കഴിഞ്ഞ ദിവസം വള്ളിക്കുന്ന് ചാലിയത്ത് യുവതി ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തനിക്ക് എന്തുസംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് ലിജിനയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് ഷാലുവും അമ്മയും സഹോദരിയും തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു.

ലിജിനയുടെ ആത്മഹത്യ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവ് ഷാലുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് പറയുന്നത്. തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് അവര്‍ത്തിച്ച ലിജിന ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മര്‍ദിക്കാറുണ്ടെന്നും മര്‍ദനത്തില്‍ മലമൂത്ര വിസര്‍ജനം വരെ നടത്തിയിട്ടുണ്ടെന്നും പറയുന്നു.

ഭര്‍തൃവീട്ടുകാരുടെ മര്‍ദനത്തില്‍ കണ്ണിനും, മൂക്കിനുമടക്കം ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. തന്നെ ഒരു മാനസിക രോഗിയായി ചിത്രീകരിക്കാന്‍ പല തവണ ശ്രമം നടത്തിയതായും ലിജിന ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു. മരണത്തിന് കുറച്ച് ദിവസം മുന്‍മ്പ് സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ലിജിന കുറിപ്പ് എഴുതി ബന്ധുക്കളെ ഏല്‍പ്പിക്കുന്നത്.

സംഭവത്തില്‍ ലിജിനയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ലിജിനയുടെ ബന്ധുക്കളും കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ലിജിനയുടെ മരണത്തിന് പിന്നില്‍ സ്ത്രീധനപീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button