24.3 C
Kottayam
Tuesday, October 1, 2024

വിന്‍ഡീസിന്റെ അടിയ്ക്ക് ഇംഗ്ലണ്ടിന്റെ തിരിച്ചടി,ജയം;സോള്‍ട്ട് 47 പന്തില്‍ 87

Must read

സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സിന്‍റെ വിജയലക്ഷ്യം ഫില്‍ സോള്‍ട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സോള്‍ട്ട് 47 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബെയര്‍സ്റ്റോ 26 പന്തില്‍ 48 റണ്‍സടിച്ചു പുറത്താകാതെ നിന്നു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 180-4, ഇംഗ്ലണ്ട് 17.3 ഓവറില്‍ 181-2.

വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ക്യാപ്റ്റ്ൻ ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടത്തില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സടിച്ചു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ബട്‌ലര്‍(22 പന്തില്‍ 25) മടങ്ങിയപ്പള്‍ പിന്നീട് വിന്‍ഡീസ് പിടിമുറുക്കി. വണ്‍ ഡൗണായി എത്തിയ മൊയീന്‍ അലിക്ക് സോള്‍ട്ടിനൊപ്പം തകര്‍ത്തടിക്കാന്‍ കഴിയാതിരുന്നതോടെ 10 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 83 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പതിനൊന്നാം ഓവറില്‍ മൊയീന്‍ അലി(10 പന്തില്‍ 13) പുറത്തായ ശേഷം ക്രീസിലെത്തിയ ജോണി ബെയര്‍സ്റ്റോ സോള്‍ട്ടിനൊപ്പം തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി.

https://x.com/StarSportsIndia/status/1803637619936333915

12-ാം ഓവറില്‍ 100 കടന്ന വിന്‍ഡീസിന് അവസാന എട്ടോവറില്‍ ജയിക്കാന്‍ 80 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിനാലാം ഓവറില്‍ 14 റണ്‍സടിച്ച സോള്‍ട്ടും ബെയര്‍സ്റ്റോയും ചേര്‍ന്ന് പതിനഞ്ചാം ഓവറില്‍ 16ഉം റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 16ാം ഓവറില്‍ 30ഉം റണ്‍സടിച്ച് 97 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കി. 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സോള്‍ട്ട് പിന്നീട് നേരിട്ട ഒമ്പത് പന്തില്‍ 37 റണ്‍സടിച്ചു. സോള്‍ട്ട് ഏഴ് ഫോറും അഞ്ച് സികസും പറത്തിയപ്പോള്‍ ബെയര്‍സ്റ്റോ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും ഫിനിഷിംഗില്‍ പിഴച്ചു. ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗ്(13 പന്തില്‍ 23) റിട്ടയേര്‍ഡ് ഹര്‍ട്ടായശേഷം ജോണ്‍സണ്‍ ചാള്‍സും(34 പന്തില്‍ 38), നിക്കോളാസ് പുരാനും(32 പന്തില്‍ 36) മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സ്കോറിംഗ് വേഗം കുറവായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റൻ റൊവ്മാന്‍ പവലും(17 പന്തില്‍ 36), ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും(15 പന്തില്‍ 28*) ചേര്‍ന്നാണ് വിന്‍ഡീസിനെ 180ല്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week