27.4 C
Kottayam
Thursday, June 4, 2026

പോലീസുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചു, എന്നാൽ സമയം കിട്ടിയില്ല, വെളിപ്പെടുത്തലുമായി വികാസ്‌ ദുബെ

Must read

ലഖ്‌നൗ: തന്നെ പിടിക്കാന്‍ പോലീസ്‌ വീട്ടില്‍ വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ്‌ ദുബെ. ജൂലൈ മൂന്നിനു രാവിലെ പോലീസ്‌ സംഘമെത്തുമെന്ന വിവരമാണു ലഭിച്ചത്‌. ഇക്കാര്യം പോലീസിലെ ചിലരാണു ചോര്‍ത്തി നല്‍കിയതെന്നും മധ്യപ്രദേശ്‌ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ദുബെ സമ്മതിച്ചു.ഏറ്റുമുട്ടലിന്‌ തയാറായാണു പോലീസ്‌ സംഘം എത്തുന്നതെന്നായിരുന്നു വിവരം. എന്നാല്‍, രണ്ടാം തീയതി രാത്രിതന്നെ അവരെത്തിയത്‌ കണക്കുകൂട്ടല്‍ തെറ്റിച്ചു.

പോലീസ്‌ വെടിവയ്‌പ്പ്‌ നടത്തുമെന്ന ഭയംകൊണ്ടാണ ആദ്യം വെടിയുതിര്‍ത്തത്‌. അയാള്‍ പറഞ്ഞു.”പോലീസെത്തിയപ്പോള്‍ ഞങ്ങള്‍ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. കൂടെയുള്ളവരോട്‌ വിവിധ ഇടങ്ങളില്‍ നിലയുറപ്പിക്കാന്‍ ഞാന്‍ നിര്‍ദേശിച്ചു. രാജു എന്നയാളാണു ജെ.സി.ബി റോഡിനു കുറുകെ നിര്‍ത്തിയിട്ടത്‌. ഡി.എസ്‌.പി. ദേവേന്ദ്ര മിശ്രയോട്‌ നേരത്തെ തന്നെ വിരോധമുണ്ട്‌. അദ്ദേഹം എനിക്കെതിരാണെന്ന്‌ എസ്‌.എച്ച്‌.ഒ. വിനയ്‌ തിവാരി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹത്തെ കൊന്നത്‌ ഞാനല്ല. സംഘാംഗമായ ഒരാള്‍ അമ്മാവന്റെ വീടിനു മുന്നില്‍വച്ച്‌ എന്റെ കണ്മുന്നിലിട്ടാണ്‌ ദേവേന്ദ്രമിശ്രയെ കൊലപ്പെടുത്തിയത്‌.”- ദുബെ പറഞ്ഞു.

പോലീസുകാരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളി. തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ കത്തിക്കാനായിരുന്നു പദ്ധതിയിട്ടത്‌. എന്നാല്‍ അതിനുള്ള സമയം കിട്ടിയില്ല. വൈകാതെ പോലീസിന്റെ തിരിച്ചടി തുടങ്ങി.ജെ.സി.ബി. ഉപയോഗിച്ചു റോഡ്‌ തടഞ്ഞ രാജുവിനെ അവര്‍ പിറ്റേന്നു തന്നെ വധിച്ചു. വിവരങ്ങളെല്ലാം കൃത്യസമയത്ത്‌ അറിയുന്നുണ്ടായിരുന്നു.കാണ്‍പുരില്‍നിന്നു രക്ഷപ്പെട്ട ശേഷം മധ്യപ്രദേശില്‍ മദ്യനിര്‍മാണ കമ്പനിയിലെ മാനേജറായ സുഹൃത്തിന്റെ സഹായം തേടി.

അങ്ങനെയാണ്‌ ഉജ്‌ജയിനില്‍ എത്തിയത്‌. ദുബെയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇയാളുടെ സുഹൃത്തായ ആനന്ദ്‌ തിവാരിയെ പിന്നീട്‌ മധ്യപ്രദേശ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

- Advertisement -

ഉജ്‌ജയിനിലെത്തും മുമ്പ് വിവിധ സംസ്‌ഥാനങ്ങളിലൂടെ 1,500 കിലോമീറ്ററാണു ദുബെ പിന്നിട്ടതെന്നു കണ്ടെത്തി. രണ്ട്‌ സഹായികള്‍ക്കൊപ്പം പോള്‍ എന്ന പേരിലായിരുന്നു യാത്ര. യാത്രയ്‌ക്കിടെ ഒരു പോലീസുകാന്റെ തോക്ക്‌ ദുബെ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌.തങ്ങള്‍ ഒരുക്കിയ സമ്മര്‍ദമാണു ദുബെയുടെ അറസ്‌റ്റിലേക്കു നയിച്ചയെന്നു യു.പി. പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ മോഹിത്‌ അഗര്‍വാള്‍ പറഞ്ഞു.

- Advertisement -

ഹരിയാനയിലെ ഫരീദാബാദില്‍ ഇയാള്‍ എത്തിയെന്ന വിവരം ലഭിച്ചിരുന്നു. അവിടെനിന്നു ഒരു അനുയായിയെ അറസ്‌റ്റ്‌ ചെയ്‌തു. വിവിധ ഏറ്റുമുട്ടലുകളിലായി ദുബെയുടെ രണ്ട്‌ അനുയായികള്‍ ഇന്നലെ കൊല്ലപ്പെട്ടു. ചൗബേപുര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഓഫീസര്‍ വിനയ്‌ തിവാരി, എസ്‌.ഐ: കെ.കെ. ശര്‍മ എന്നിവര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ അറസ്‌റ്റിലായി. അറുപതിലേറെ പോലീസുകാര്‍ സസ്‌പെന്‍ഷനിലായി. ഇതെല്ലാം ദുബെയുടെ സമ്മര്‍ദം കൂട്ടിയതായി അഗര്‍വാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week