24.2 C
Kottayam
Saturday, June 6, 2026

ഗ്രാമത്തിന് മുകളിലായി തടാകം; ഞെട്ടലോടെ ഉത്തരാഖണ്ഡ്; ദൃശ്യങ്ങള്‍ പുറത്ത്

Must read

ഡെറാഡൂണ്‍: ഗ്രാമത്തിന് മുകളിലായി അപകടകരമായ തടാകം. ഉത്തരാഖണ്ഡ് ദുരന്തത്തത്തെ തുടര്‍ന്ന് റെയിനി ഗ്രാമത്തിന് മുകളിലായാണ് അപകടകരമായ തടാകം കണ്ടെത്തിയത്. ഉപഗ്രഹം പകര്‍ത്തിയ ചിത്രത്തിലൂടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായത്. പ്രളയ അവശിഷ്ടം അടിഞ്ഞുകൂടി ഋഷിഗംഗ നദിയിലെ വെള്ളമാണ് തടാക രൂപത്തിലായത്. ഗ്രാമത്തിന് മുകളിലായി രൂപം കൊണ്ടിരിക്കുന്ന തടകത്തില്‍ ജലനിരപ്പുയരുന്നത് മറ്റൊരു പ്രളയത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.

ഒരു ഫുഡ്‌ബോള്‍ ഗ്രൗണ്ടിന്റെ മൂന്നിരട്ടി വിസ്തൃതിയിലാണ് താടാകം രൂപംകൊണ്ടിരിക്കുന്നത്. ചമോലിയില്‍ ഞായറാഴ്ച്ച ഉണ്ടായ മഞ്ഞുമല വീഴ്ച്ചയില്‍ 12 പേര്‍ മരിക്കുകയും 200റോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. പ്രദേശത്ത് അപകടസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും ശാസ്ത്രജ്ഞരും ഇപ്പോഴുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി തടാകത്തിലെ വെള്ളം ഒഴിക്കിവിട്ടുകൊണ്ടുള്ള നടപടികളിലേക്ക് അധികൃതര്‍ ഉടന്‍ കടക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഒരു സംഘത്തെ ഇതിനോടകം തന്നെ നിയോഗിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ജനറല്‍ എസ് എന്‍ പ്രതാപന്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി ഡ്രോണുകളും ചോപ്പറുകളും ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം കുട്ടിച്ചേര്‍ത്തു. അതേസമയം ചോപ്പര്‍ പകര്‍ത്തിയ തടാകത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ ട്വിറ്ററലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാൽ ദുരന്തത്തില്‍ ഋഷി ഗംഗ കരകവിയുകയും തുടര്‍ന്ന് നദിയുടെ ഒഴുക്ക് ദിശതിരിഞ്ഞൊഴുകുകയും ചെയ്തിരുന്നു. അതിന്റെ ഒഴുക്ക് അപകടത്തില്‍ സാരമായി തന്നെ കേടുസംഭവിച്ച തപോവന്‍ പവര്‍പ്ലാന്റിന്റെ ദിശയിലേക്കാണ് തിരിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മഞ്ഞുമല ഇടിഞ്ഞു വീണതിന്റെ അവശിഷ്ടങ്ങള്‍ ഋഷി ഗംഗയില്‍ വീണതാണ് അതിന്റെ ഒഴുക്ക് വഴിമാറാന്‍ ഇടയാക്കിയത്. തടാകത്തിന്റെ വ്യാപ്തി ഇതിനോടകം തിട്ടപ്പെടുത്തിക്കഴിഞ്ഞതായി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാമെന്ന സ്ഥിതിയെത്തിയാല്‍ ഉടന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. ഇനി ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇനിയൊരു അപകടമുണ്ടായാല്‍ അത് രക്ഷാപ്രവര്‍ത്തനത്തിനും രക്ഷാപ്രവര്‍ത്തകര്‍ക്കും വെല്ലുവിളിയായി തീരുമെന്നാണ് വിദഗ്ധരുടെ വിലിരുത്തല്‍. അപകടത്തില്‍ രൂപം കൊണ്ടിരിക്കുന്ന തടാകം എപ്പോള്‍ വേണമെങ്കിലും തകരാമെന്നും വിദഗ്ധര്‍ ആശങ്ക ഉയര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week