NationalNews

ലൈംഗികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

അഹമ്മദാബാദ്‌:ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ ഭർത്താവ് വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ സഹികെട്ട ഭാര്യ അഭയം ഹെൽപ്‍ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു. അവസാനം ഭർത്താവിന് കൗൺസലിം​ഗ് നൽകേണ്ടി വന്നു. നിയമ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് ഈ ഭർത്താവ് എന്നതാണ് അതിലും അമ്പരപ്പിക്കുന്ന വസ്തുത. 

അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഭർത്താവ് ഒരു വക്കീലാണ്. യൂറിനെറി ട്രാക്റ്റ് ഇൻഫെക്ഷൻ (മൂത്രാശയത്തിലെ അണുബാധ) കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഭാര്യ. ആ സമയത്ത് ഭർത്താവ് അവരെ ശാരീരികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നത്രെ.

എത്ര പറഞ്ഞിട്ടും അയാൾക്ക് കാര്യം മനസിലായില്ല. മാത്രമല്ല, സെക്സിന് തയ്യാറായില്ലെങ്കിൽ വിവാഹമോചനം ചെയ്യുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു ഇയാൾ. ഇതോടെ ആകെ പേടിച്ച ഭാര്യ 181 എന്ന അഭയം ഹെൽപ്‍ലൈൻ നമ്പറിലേക്ക് വിളിക്കുകയായിരുന്നത്രെ. 

14 വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. മൂന്നു കുട്ടികളും ഉണ്ട്. അണുബാധയുള്ളതിനാൽ തന്നെ ശാരീരികബന്ധം പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും ഇയാൾ ഭാര്യയെ നിർബന്ധിക്കുമായിരുന്നു. തയ്യാറാകാതെ വന്നാൽ കുട്ടികളുടെ മുന്നിൽ വച്ചുപോലും ഉപദ്രവിക്കും. ഒടുവിൽ അഭയത്തിൽ നിന്നും ഒരു മുതിർന്ന കൗൺസിലറെ ഇവരുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു. 

ഇവരെ കണ്ടതോടെ ഭർത്താവ് ദേഷ്യപ്പെട്ടു. എന്നാൽ, അവർ ഇയാളോടും ഇയാളുടെ വീട്ടുകാരോടും വിശദമായി സംസാരിച്ചു. ഇനി ഭാര്യയെ ഉപദ്രവിക്കില്ല എന്ന് എഴുതി വാങ്ങിക്കുക കൂടി ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button