25.5 C
Kottayam
Friday, September 27, 2024

കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണത്തിന്‌ പദ്ധതിയിട്ടു; ഏഴ്‌ പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം

Must read

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ അറസ്‌റ്റിലായ ഏഴു പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ഇവര്‍ ഭീകര പ്രവര്‍ത്തനത്തിനു പണം ചെലവിട്ടതായി കുറ്റപത്രത്തിലുണ്ട്‌. ഐ.എസിന്‌ അനുകൂലമാണ്‌ അവരുടെ നിലപാടെന്നും എന്‍.ഐ.എ. വ്യക്‌തമാക്കി.

പിടിയിലായ ഏഴ്‌ പേരും മികച്ച വിദ്യാഭ്യാസം നേടിയവരാണെന്നു കുറ്റപത്രത്തിലുണ്ട്‌. അറസ്‌റ്റിലായ സുള്‍ഫിക്കര്‍ ബഹുരാഷ്‌ട്ര കമ്പനിയില്‍ സീനിയര്‍ പ്ര?ജക്‌ട്‌ മാനേജറായിരുന്നു. 31 ലക്ഷം രൂപയായിരുന്നു അയാളുടെ പ്രതിവര്‍ഷ ശമ്പളം. പ്രതിപ്പട്ടികയിലുള്ള ഷാനവാസ്‌ മൈനിങ്‌ എന്‍ജിനീയറായിരുന്നു. അയാള്‍ക്കു സ്‌ഫോടക വസ്‌തുക്കളെക്കുറിച്ചു വ്യക്‌തമായ ധാരണയുണ്ട്‌.

മറ്റൊരു പ്രതി കാദിര്‍ പത്താന്‍ ഗ്രാഫിക്‌ ഡിസൈനറായിരുന്നു.
അവര്‍ മഹാരാഷ്‌ട്രയിലെ പുനെയില്‍ യോഗം ചേര്‍ന്ന്‌ സംഘത്തിലേക്ക്‌ കൂടുതല്‍ പേരെ ചേര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകള്‍ വഴിയാണ്‌ അവര്‍ സംഘത്തിലേക്ക്‌ പുതിയ ആളുകളെ ചേര്‍ക്കാന്‍ ശ്രമിച്ചത്‌.

വിദേശത്തുള്ള ഭീകരരുമായി അവര്‍ സമ്പര്‍ക്കത്തിലായിരുന്നു. ഇന്ത്യയിലെ ഐ.എസ്‌. പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന്‌ വിശദീകരിക്കുന്ന രേഖകളും പ്രതികളില്‍നിന്നു പിടിച്ചെടുത്തു. മുസ്ലിംകളെ ദ്രോഹിക്കുന്ന ഇതരവിഭാഗത്തില്‍പ്പെട്ടവരോട്‌ പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു കുറ്റപത്രത്തില്‍ എന്‍.ഐ.എ. വ്യക്‌തമാക്കി.

ഐ.എസ്‌. ഭീകരന്‍ അബു റയ്യാന്‍ അല്‍ ഹിന്ദിയുമായി ഭീകരര്‍ക്കു ബന്ധമുണ്ടെന്നും എന്‍.ഐ.എ. അറിയിച്ചു. മലയാളിയാണ്‌ അബു റയ്യാന്‍. അബു റവാഹ അല്‍ ഹിന്ദി, അബു നോവ അല്‍ ഹിന്ദി എന്നീ ഐ.എസ്‌. ഭീകരരും ദക്ഷിണേന്ത്യയില്‍നിന്നുള്ളവരാണ്‌.


സ്‌ഫോടകവസ്‌തുക്കള്‍ നിര്‍മ്മിക്കാനുള്ള രാസവസ്‌തുക്കള്‍ വാങ്ങാനായി കോഡ്‌ ഭാഷയാണ്‌ ഭീകരര്‍ ഉപയോഗിച്ചത്‌. സള്‍ഫ്യൂരിക്‌ ആസിഡിനെ “വിനാഗിരി” എന്നാണു സന്ദേശങ്ങളില്‍ കുറിച്ചിരുന്നത്‌. അസറ്റോണിന്‌ പനിനീര്‍, ഹൈഡ്രജന്‍ പെറോക്‌സൈഡിന്‌ സര്‍ബ്ബത്ത്‌ എന്നിങ്ങനെയാണ്‌ ഇവര്‍ ഉപയോഗിച്ച പേരുകള്‍.


കേരളം, കര്‍ണാടക, ഗോവ, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലേക്ക്‌ പ്രതികള്‍ യാത്രനടത്തിയിട്ടുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്താനുള്ള സ്‌ഥലങ്ങള്‍ കണ്ടെത്താനായിരുന്നു യാത്രകളെന്നും എന്‍.ഐ.എയുടെ കുറ്റപത്രത്തിലുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week