25.5 C
Kottayam
Friday, June 5, 2026

ഓണക്കിറ്റിലെ ശർക്കരവരട്ടിയിൽ വിവാദം; സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

Must read

ചെറുവത്തൂർ:ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശർക്കരവരട്ടിയെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സി.പി.എം. മാണിയാട്ട് ലോക്കൽ കമ്മിറ്റി അംഗം പി.ടി. അനിതയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. മാണിയാട്ട് ബ്രാഞ്ച് അംഗം ടി.വി. ബാലനെ താക്കീത് ചെയ്തു.

ജില്ലയിൽ പൊതുവിതരണകേന്ദ്രങ്ങൾവഴി വിതരണംചെയ്ത ഓണക്കിറ്റിൽ പിലിക്കോട് പഞ്ചായത്ത് മാണിയാട്ട് വാർഡിലെ ഭാഗ്യധാര കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടിയെത്തിയതാണ് പാർട്ടി നേതാക്കൾക്കെതിരായ നടപടിയിൽ കലാശിച്ചത്.

പി.ടി. അനിത അംഗമായ ‘ഭാഗ്യധാര’ കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടിയാണ് കിറ്റിലുണ്ടായിരുന്നത്. കുടുംബശ്രീക്ക് കീഴിലെ അനിതയുടെ വ്യക്തിഗത സംരംഭത്തിന്റെ രജിസ്ട്രേഷൻ നമ്പരുപയോഗിച്ചാണ് ശർക്കരവരട്ടി കിറ്റിലെത്തിയത്. എന്നാലിത് പിലിക്കോട് പഞ്ചായത്ത് അധികൃതർക്കും കുടുംബശ്രീ സി.ഡി.എസിനും ‘ഭാഗ്യധാര’ കുടുംബശ്രീ ഭാരവാഹികൾക്കും അറിവുണ്ടായിരുന്നില്ല. ശർക്കരവരട്ടിയുമായി ബന്ധമില്ലെന്ന് കാണിച്ച് ജില്ലാ കളക്ടർക്കും കുടുംബശ്രീ ജില്ലാ മിഷനും ‘ഭാഗ്യധാര’ കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട് പരാതി നൽകിയതോടെയാണ് വിവാദം കൊഴുത്തത്.

കുടുംബശ്രീയുടെ പേരിൽ വ്യാജ ലേബലുണ്ടാക്കി ശർക്കരവരട്ടി സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറിയതായിരിക്കാമെന്നാണ് 20 പേർ ഒപ്പിട്ട പരാതി. ഇതിൽ കുടുംബശ്രീ അംഗമെന്ന നിലയിൽ അനിതയുടെ ഒപ്പുണ്ട്. സംഭവം വിവാദമായതിനെതുടർന്ന് പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.വി. കോമൻ നമ്പ്യാർ, എം.വി. ചന്ദ്രൻ, പി. കുഞ്ഞിക്കണ്ണൻ, പി.പി. പ്രസന്നകുമാരി എന്നിവർ പങ്കെടുത്ത ലോക്കൽ കമ്മിറ്റിയിലാണ് അനിതയ്ക്കെതിരേ നടപടിയുണ്ടായത്. ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയും സൂക്ഷ്മതയും ഉണ്ടായില്ലായെന്നതാണ് നടപടിക്ക് വഴിവെച്ചത്.

- Advertisement -

ശർക്കരവരട്ടിയുടെ കവറിന് മുകളിൽ ചേർത്ത ഫോൺനമ്പർ സി.പി.എം. മാണിയാട്ട് സെൻട്രൽ ബ്രാഞ്ച് അംഗം ടി.വി. ബാലന്റെതായിരുന്നു. കുടംബശ്രീയുമായി ബന്ധമില്ലാത്തയാളുടെ ഫോൺനമ്പർ ശർക്കരവരട്ടിയടെ ലേബലിൽ ചേർത്തത് വിവാദം മറ്റൊരുതലത്തിലേക്കെത്തിച്ചു. സി.പി.എം. പ്രവർത്തകർക്കിടയിൽ ഇത് ചർച്ചക്കിടയാക്കി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനം നടത്തിയവർക്കെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമായി.

- Advertisement -

കുടുംബശ്രീ ജില്ലാ മിഷൻ ആവശ്യപ്പെട്ടതുപ്രകാരം ശർക്കരവരട്ടി എത്തിച്ചുകൊടുക്കാൻ സൗകര്യമൊരുക്കിയതേയുള്ളുവെന്നും മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നുമാണ് ടി.വി. ബാലൻ പാർട്ടിക്ക് നൽകിയ വിശദീകരണം. ഇതേതുടർന്നാണ് മാണിയാട്ട് സെൻട്രൽ ബ്രാഞ്ച് ബാലനെ താക്കീത് ചെയ്യാൻ തീരുമാനിച്ചത്. ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളുടെ തീരുമാനത്തിന് മേൽഘടകത്തിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week