CrimeKerala

വിവാഹമാലോചിച്ച് വീട്ടിലെത്തി,വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തി,ഒടുവില്‍ നനഗ്ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണി,നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ഷംന കാസിമിന്റെ കുടുംബം

കൊച്ചി:നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ വിവാഹാലോചനയ്‌ക്കെന്ന വ്യാജേനയാണ് നടിയുടെ വീട്ടിലെത്തിപ്പെട്ടത്.കോഴിക്കോട് സ്വദേശികള്‍ എന്നു പരിചയപ്പെടുത്തിയാണ് വീട്ടിലെത്തിയത്.ടിക് ടോക്കില്‍ താരമായ സുമുഖനായ ചെറുപ്പക്കാരനുമായി വിവാഹത്തിനുള്ള ആലോചനകള്‍ നടത്താമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.

എന്നാല്‍ വിവാഹലോചനയ്‌ക്കെന്ന് പറഞ്ഞു എത്തിയ സംഘത്തിന്റെ വിശദീകരണങ്ങളില്‍ അവ്യക്തതയും പന്തികേടും തോന്നി.കൂടുതല്‍ അന്വേഷിച്ചപ്പോള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യമായി.ഇതോടെ സംഘത്തിന്റെ മട്ടും ഭാവവും മാറി.പണം നല്‍കണമെന്നായി ആവശ്യം.പണം നല്‍കിയില്ലെങ്കില്‍ നടിയെ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതയി ഷംനയുടെ അഛന്‍ പറയുന്നു.

തങ്ങള്‍ എല്ലാവരും ഒരു കുടുംബത്തില്‍ നിന്ന് വന്നവരാണെന്ന് അവകാശപ്പെട്ടിരുന്നു.ആറംഗ സംഘത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.വീട്ടില്‍ കല്യാണ ആലോചനയ്‌ക്കെത്തിയവര്‍ വീടിന്റെയും വാഹനത്തിന്റെയും ചിത്രങ്ങളും വീഡിയോയും എടുത്തെന്നും ഷംനയുടെ കുടുംബം അറിയിച്ചു.

സംഭവത്തില്‍ പ്രതികളായ തൃശൂര്‍ സ്വദേശികളായ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button