24.6 C
Kottayam
Friday, June 5, 2026

ജാനകിയെ വിടാതെ പിന്തുടര്‍ന്ന് സംഘപരിവാര്‍; ഇത്തവണ ആയുധമാക്കിയത് വ്യാജപ്രചാരണം

Must read

കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ഒരു ഡാന്‍സ് പെര്‍ഫോമന്‍സായിരിന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിന്റെയും നവീന്‍ റസാഖിന്റെയും വീഡിയോ. സംഘപരിവാര്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി മാറിയതും മലയാളികള്‍ ഒന്നടങ്കം വീഡിയോ ഏറ്റെടുത്തതും.

റാസ്പുട്ടീന്‍ ഡാന്‍സ് നവീന്‍ എന്ന തന്റെ സഹപാഠിക്കൊപ്പം കളിച്ചതിന് ജാനകിക്കെതിരെ ലൗ ജിഹാദ് ആരോപണവുമായാണ് സംഘപരിവാര്‍ എത്തിയത്. അന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ജാനകിക്ക് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ചത്. സംഘപരിവാറിന് സമൂഹമാധ്യമങ്ങള്‍ തന്നെ മറുപടി നല്‍കി. ഇനിയും ഡാന്‍സ് വീഡിയോകള്‍ ചെയ്യുമെന്നും പിന്നോട്ടില്ലെന്നും സൈബര്‍ ആക്രമണത്തിന് പിന്നാലെ ജാനകിയും നവീനും അറിയിച്ചു.

സംഭവം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും സംഘപരിവാര്‍ ജാനകിയെ പിന്തുടര്‍ന്ന് ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. സൈബറിടത്തില്‍ ആക്രമിക്കാന്‍ പുതിയൊരു കാരണം തേടി നടന്നവര്‍ ഇത്തവണ വ്യാജ പ്രചരണമാണ് ആയുധമാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉന്നത കലാലയങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു വെബിനാറില്‍ ജാനകി പങ്കെടുത്തതാണ് വിദ്വേഷ പ്രചരണം വീണ്ടും നടത്താന്‍ കാരണം.

സ്‌ക്വില്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിയാണ് മെയ് 30ന് ജാനകി പങ്കെടുക്കുന്നത്. എന്നാല്‍ ഇത് സംഘടിപ്പിച്ചത് എസ്.ഐ.ഒ ആണെന്ന വാദത്തോടെയാണ് ആക്രമണം നടക്കുന്നത്. അതിനായി വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രചരണവും നടത്തിയിട്ടുണ്ട്.

- Advertisement -

വാദി നേതാവ് എന്നറിയപ്പെടുന്ന ജാമിത ടീച്ചറാണ് ജാനകിക്കെതിരെ ആരോപണവുമായി ആദ്യമെത്തിയത്. തുടര്‍ന്ന് പ്രതീഷ് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ജാനകി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

- Advertisement -

മെയ് 30നായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. സെമിനാറില്‍ താന്‍ വെറും അതിഥി മാത്രമായിരുന്നു. ഈ പരിപാടിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് തിയതി മാറ്റി സംഘടനയുടെ പേര് കൂട്ടിച്ചേര്‍ത്താണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ജാനകി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week