24.4 C
Kottayam
Sunday, September 29, 2024

ഗര്‍ഭച്ഛിദ്രം നടത്തി, ബന്ധം വേര്‍പിരിയാന്‍ കാരണം വിവാഹേതര ബന്ധങ്ങള്‍; സഹികെട്ട് പ്രതികരണവുമായി സാമന്ത

Must read

ഹൈദരാബാദ്:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നായിരുന്നു മാറ്റിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്‌നത്തിന് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ മോചന വാര്‍ത്തകള്‍ ശരിവെച്ച് സാമന്ത എത്തിയത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേര് എസ് എന്നുള്ളത് മാറ്റി സാമന്ത എന്ന് തന്നെ ആക്കിയിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് താരങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. പല ചോദ്യങ്ങളും അഭ്യൂഹങ്ങളും ഇരുവരും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പിരിയാനുള്ള കാരണം താരങ്ങളോ അടുത്ത ബന്ധുക്കളോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനയുകയാണ്.

എന്നാല്‍ സാമന്തയാണ് വിവാഹ മോചനത്തിന് ആവശ്യപ്പെട്ടതെന്ന തരത്തിലായിരുന്നു പല പ്രചരണങ്ങളും. സാമന്ത തന്റെ കരിയറിലെ ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ്. അതിനാല്‍ കുട്ടികളുമൊക്കെയായി ഒരു കുടുംബ ജീവിതം സാമന്ത ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ചില പ്രചരണങ്ങള്‍. ഇതിനിടെ വിവാഹേതര ബന്ധങ്ങളും ചിലര്‍ ആരോപിച്ചു. പ്രചരണങ്ങള്‍ ശക്തമായതോടെ ഇപ്പോഴിതാ സാമന്ത തന്നെ പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ്. സാമന്ത ഗര്‍ഭച്ഛിദ്രം നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെക്കുറിച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്തയുടെ പ്രതികരണം.

വിഷമ ഘട്ടത്തില്‍ തനിക്ക് പിന്തുണയുമായി നിന്ന ആരാധകരോട് താരം ആദ്യം നന്ദി പറയുന്നുണ്ട്. ഒരു വ്യക്തിപരമായ പ്രശ്നത്തില്‍ നിങ്ങള്‍ വൈകാരികമായ ഇടപെടുന്നുവെന്നത് ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്. എന്നോട് അനുകമ്പ കാണിച്ചതിനും കരുതല്‍ കാണിച്ചതിനും വ്യാജ പ്രചരണങ്ങളെ ചെറുത്തു നിന്നതിനും നന്ദി. എനിക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എനിക്ക് കുട്ടികളെ വേണ്ടെന്നും. ഇപ്പോള്‍ പറയുന്നു ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും. എന്നാണ് സാമന്ത പറയുന്നത്.

വിവാഹ മോചനം എന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. സുഖപ്പെടാനുള്ള സമയം എനിക്ക് അനുവദിക്കണം. എനിക്കെതിരെയുള്ള ഈ വ്യക്തിപരമായ ആക്രമണം തുടരുകയാണ്. പക്ഷെ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരികയാണ്, അവര്‍ പറയുന്ന ഈ കാര്യങ്ങളും മറ്റുമൊന്നും എന്നെ തകര്‍ക്കില്ലെന്ന് വാക്ക് നല്‍കിക്കൊണ്ടാണ് സാമന്ത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേരത്തെ മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും സാമന്ത പ്രതികരിച്ചിരുന്നു. പുരുഷന്മാരുടെ ധാര്‍മികത ചോദ്യം ചെയ്യാതെ സ്ത്രീകളെ മാത്രം സദാചാര വിചാരണ നടത്തുന്നതിനെക്കുറിച്ചായിരുന്നു സാമന്തയുടെ സ്റ്റോറി. ഒരു വാചകം പങ്കുവെക്കുകയായിരുന്നു സാമന്ത ചെയ്തത്. സ്ത്രീകള്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ നിരന്തരമായ ധാര്‍മ്മികതയെ ചോദ്യം ചെയ്യലുകള്‍ക്ക് വിദേയമാകും. എന്നാല്‍ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മികമായി പോലും ചോദ്യം ചെയ്യപ്പെടുന്നില്ല. അപ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ക്ക് ഒരു ധാര്‍മ്മികതയുമില്ലെന്നായിരുന്നു താരം പങ്കുവച്ച വാക്കുകള്‍.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലൗ സ്റ്റോറി പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി നാഗ ചൈതന്യ ഒരു പാര്‍ട്ടി തന്നെ തന്റെ വീട്ടില്‍ ഒരുക്കിയിരുന്നു. പാര്‍ട്ടിയില്‍ സാക്ഷാല്‍ അമീര്‍ഖാന്‍ ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ സാമന്ത പങ്കെടുക്കുമോ ഇല്ലയോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ സാമന്ത എത്താതിരുന്നതോടെ വിവാഹമോചനവാര്‍ത്തകള്‍ക്ക് ആക്കം കൂടിയിരികകുകയാണ്. ഇത് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുമുണ്ട്. ഒരുകൂട്ടര്‍ സാമന്തയെ ആണ് വിമര്‍ശിക്കുന്നത്. വീട്ടില്‍ വലിയൊരു പാര്‍ട്ടി നടക്കുമ്പോള്‍ സാമന്ത പങ്കെടുക്കാത്തത് ഭര്‍ത്താവിനെ അപമാനിക്കുന്നത് പോലെയല്ലേ… എത്ര പ്രശ്‌നമുണ്ടെങ്കിലും ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ല എന്നു തുടങ്ങി നിരവധി പേര്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

11 വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നല്‍കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചര്‍ച്ചാ വിഷയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week