28.7 C
Kottayam
Saturday, September 28, 2024

‘നാവിലിന്നും ഇറച്ചികറിയുടെ രുചി’; അയല്‍വീട്ടുകാരിൽ നിന്നാണ് യേശുവിന്റെ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്

Must read

കോഴിക്കോട്​: കോവിഡ് മഹാമാരിക്കിടയിലും കേരളക്കര ക്രിസ്​മസ്​ ആഘോഷിക്കുമ്പോള്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി പ്രതിപക്ഷ നേതാവ്​ രമേശ്‌ ചെന്നിത്തല. ആള്‍ക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്തുമസ് രാവും പുലരിയുമെല്ലാമെന്നും അദ്ദേഹം ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണ് യേശുവിന്റെ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്. ക്രിസ്തുമസ് ഓര്‍മ്മകള്‍ തുടങ്ങുന്നത് ചെന്നിത്തല വീടിന്റെ അയല്‍ക്കാരായ ഈ വീട്ടില്‍ നിന്നാണ്​. ക്രിസ്തുമസ് ചരിത്രവും ബൈബിള്‍ കഥകളുമെല്ലാം ഇവിടെ നിന്നാണ് കേട്ട് തുടങ്ങുന്നത്. ക്രിസ്തുമസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.

മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഒരേ കുടുംബമായിട്ടാണ് കരുതുന്നത്. നോബിളച്ചനെ വിളിച്ചു ഇന്ന് ക്രിസ്തുമസ് നേരുമ്പോള്‍ വെള്ളയപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വലിയ ഇടയന്റെ പാഠങ്ങള്‍ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി നല്‍കിയതെന്നും ചെന്നിത്തല കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആള്‍ക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്തുമസ് രാവും പുലരിയുമെല്ലാം. ആള്‍ക്കൂട്ടത്തിനും ആഘോഷത്തിനും നടുവില്‍ അല്ലാത്ത ആദ്യ ക്രിസ്തുമസ്. ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണ് യേശുവി​െന്‍റ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്. ക്രിസ്തുമസ് ഓര്‍മ്മകള്‍ തുടങ്ങുന്നത് ചെന്നിത്തല വീടി​െന്‍റ അയല്‍ക്കാരായ ഈ വീട്ടില്‍ നിന്നാണ്. മായരയിലെ ഡാനിയേല്‍ അച്ചായന്റെ വീട്ടില്‍ നിന്നാണ് ക്രിസ്തുമസ് ദിനത്തിലെ ഞങ്ങളുടെ പ്രഭാത ഭക്ഷണം.

ഈ കുടുംബത്തിലെ വല്യപ്പച്ചനായ മായര യോഹന്നാന്‍ ഡാനിയേല്‍ കലാപോഷിണി വായനശാലയുടെ ലൈബ്രേറിയന്‍ കൂടിയായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന എനിക്ക്, വായിക്കാനുള്ള പുസ്തകം ഈ ലൈബ്രേറിയന്‍ എന്നും മാറ്റിവയ്ക്കുക പതിവാണ്. വലിയവര്‍ക്ക് മാത്രമുള്ള അന്നത്തെ ലൈബ്രറി കുട്ടികള്‍ക്കും മലര്‍ക്കേ തുറന്നിട്ടത് ഈ ലൈബ്രേറിയന്‍ ആയിരുന്നു. ഈ കുടുംബത്തിലെ പല അംഗങ്ങളും അധ്യാപകന്‍ കൂടിയായിരുന്ന അച്ഛ​െന്‍റ ശിഷ്യര്‍ ആയിരുന്നതിനാല്‍ സ്നേഹത്തി​െന്‍റ ആഴം വളരെ വലുതായിരുന്നു.

ക്രിസ്തുമസ് ദിനത്തില്‍ ചെന്നിത്തല ചെറിയ പള്ളിയില്‍ പാതിരാകുര്‍ബാനയും കഴിഞ്ഞാണ് മായരക്കാര്‍ വീട്ടിലെത്തുന്നത്. ഓശാന ഞായറിനു പ്രദക്ഷിണം കഴിഞ്ഞു സൂക്ഷിച്ചുവയ്ക്കുന്ന കുരുത്തോല ക്രിസ്തുമസ് രാത്രിയില്‍ പള്ളിയുടെ പിന്നില്‍ കൂട്ടുന്ന അഗ്നിജ്വാലയില്‍ കത്തിച്ച ശേഷമായിരിക്കും തിരിച്ചുവരവ്.
ക്രിസ്തുമസ് ചരിത്രവും ബൈബിള്‍ കഥകളുമെല്ലാം ഇവിടെ നിന്നാണ് കേട്ട് തുടങ്ങുന്നത്.
ക്രിസ്തുമസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.

ക്രിസ്തുമസിന് കാര്‍ഡ് കൈമാറലും കേക്ക് മുറിക്കലുമൊക്കെ എത്രയോ കാലം പിന്നിട്ട ശേഷം എത്തിയ ആചാരമാണ്. ക്രിസ്തുമസ്, ക്രിസ്തുമത വിശ്വാസികളുടെ മാത്രം ആഘോഷമായി ഇതുവരെ തോന്നിയിട്ടില്ല. റാഹേലമ്മയുടെയും ഡാനിയേല്‍ അച്ചായ​െന്‍റയും സ്നേഹം കിട്ടി വളര്‍ന്നത് കൊണ്ടായിരിക്കാം കുട്ടിക്കാലം മുതല്‍ക്കേ യേശു ക്രിസ്തുവിനെ എന്റെ ദൈവങ്ങളുടെ പട്ടികയില്‍ അന്നും ഇന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഒരേ കുടുംബമായിട്ടാണ് കരുതുന്നത്.

നോബിളച്ചനെ വിളിച്ചു ഇന്ന് ക്രിസ്തുമസ് നേരുമ്ബോള്‍ വെള്ളയപ്പത്തി​െന്‍റയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെ പോലെ നി​െന്‍റ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വലിയ ഇടയ​െന്‍റ പാഠങ്ങള്‍ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി നല്‍കിയത്. വിശ്വാസികളിലൂടെ യേശുവിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.

ലോകത്തി​െന്‍റ രക്ഷകന്‍ ജനിച്ച ഈ ദിവസം അകലത്തിലിരുന്നു ആശംസകള്‍ അറിയിച്ചു നാമിന്ന് ആഘോഷിക്കുകയാണ്. പ്രാര്‍ത്ഥനയും വായനയുമൊക്കെ ആയിട്ടാണ് എ​െന്‍റയും ക്വാറ​ൈന്‍റന്‍ കാലം. ക്ഷേമന്വേഷണവും ആശംസകളുമായി നിരവധി പേര്‍ വിളിക്കുന്നുണ്ട്. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.
യേശുദേവ​െന്‍റ വാക്കുകള്‍ ജീവിതത്തില്‍ പ്രകാശമായി നമ്മെ നയിക്കട്ടെ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week