Home-bannerKeralaTop StoriesTrending

മഴ കനക്കുന്നു, ഡാമുകൾ തുറന്നുവിടും സംസ്ഥാനത്തിന്ന് മൂന്നു മരണം, ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ അണക്കെട്ടുകൾ ജലസമൃദ്ധമായിത്തുടങ്ങി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആറിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പില്‍ വിശദമാക്കി.

മഴ ശക്തമായി തുടരുന്നതിനാൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ നാളെ [11] 30 സെന്റീമിറ്റർ വീതം തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു പെരിയാറിന്റെ കരകളിൽ താമസിയ്ക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.

ഇടുക്കി പദ്ധതിയിൽ വൈദ്യുതോൽപ്പാദനം വർധിപ്പിച്ചതിനാൽ തൊടുപുഴ മലങ്കര ഡാമിന്റെ ഷട്ടറുകളും തുറക്കും

കൊച്ചി ചെല്ലാനം, കൊടുങ്ങല്ലൂർ ഏറിയാട്, തിരുവനന്തപുരം വിഴിഞ്ഞം മേഖലകളിൽ കടൽകയറ്റം രൂക്ഷമായി. ഇവിടങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

തെക്കന്‍ ജില്ലകളില്‍  പലയിടങ്ങളിലും ഇന്ന് പരക്കെ മഴ പെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറവായിരുന്ന വടക്കന്‍ ജില്ലകളി മഴ ലഭിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതിയിൽ ഇന്ന് മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം പേട്ടയിൽ കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. എറണാകുളം കലക്ടറേറ്റ വളപ്പിലെ മരം മറിഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു. കളക്ട്രേറ്റിനടുത്ത് ലോട്ടറി ക്കച്ചവടം നടത്തിവന്ന അഷ്റഫ് ആണ് മരിച്ചത് .

അറബിക്കടലില്‍  രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ.ചുഴലിക്കാറ്റായി മാറുമെന്നാണ്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കലാവ്സഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button