24.1 C
Kottayam
Monday, September 30, 2024

ലോകകപ്പ് യോഗ്യതയില്‍ ഖത്തറിന്റെ വിവാദ ഗോള്‍: ഫിഫയ്ക്ക് പരാതി നല്‍കി എഐഎഫ്എഫ്

Must read

ദോഹ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ വിവാദ ഗോളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫ് ഫിഫയ്ക്ക് പരാതി നല്‍കി. ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ ആദ്യ ഗോള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്. പന്ത് പുറത്ത് പോയ ശേഷം വീണ്ടും എടുത്തായിരുന്നു ഖത്തര്‍ ഗോളടിച്ചത്. ഇത് ഇന്ത്യയുടെ പരാജയത്തിന് കാരണമായിരുന്നു. ഗോളിനെ ന്യായീകരിക്കാന്‍ ആവില്ലെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബെ പ്രസ്താവനയില്‍ അറിയിച്ചു.

പന്ത് ഔട്ടായതിന് തെളിവുണ്ടായിട്ടും ദക്ഷിണ കൊറിയന്‍ റഫറി കിം വൂ-സങ് ഗോള്‍ അനുവദിക്കുയായിരുന്നു. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. തോറ്റതോടെ യോഗ്യതയില്‍ മൂന്നാം റൗണ്ട് കാണാതെ ഇന്ത്യ പുറത്തായിരന്നു. 2-1ന് തോറ്റതോടെയാണ് ലോകകപ്പ് കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചത്. ഖത്തറിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ വിവാദ ഗോളിന്റെ അകമ്പടിയോടെ ഖത്തര്‍ ജയിച്ചുകയറി. 37-ാം മിനിറ്റില്‍ ലാലിയന്‍സ്വാല ചങ്തെയുടെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തുന്നത്. എന്നാല്‍ 73-ാം മിനിറ്റില്‍ യൂസഫ് എയ്മന്‍, 85-ാം മിനിറ്റില്‍ അഹമ്മദ് അല്‍ റാവി എന്നിവര്‍ നേടിയ ഗോളിന് ഖത്തര്‍ വിജയിച്ചു.

ആദ്യപാതിയില്‍ മത്സരം ഇന്ത്യയുടെ കാലുകളിലായിരുന്നു. ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ ലീഡ് നേടാനുള്ള നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ഇന്ത്യയെ അകറ്റിനിര്‍ത്തി. ഗോളിന് ശേഷവും ഇന്ത്യ തന്നെ മികച്ചു നിന്നു. എന്നാല്‍ രണ്ടാം പാതിയെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. അമിതമായി പ്രതിരോധത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ ചെയ്തത്.

ഇതോടെ ഖത്തര്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. അവരുടെ സമനില ഗോളുമെത്തി. ഔട്ട് ലൈന്‍ കഴിഞ്ഞ് പുറത്ത് പോയ പന്ത് വീണ്ടും കോര്‍ട്ടിലേക്ക് എടുത്താണ് ഖത്തര്‍ ഗോള്‍ നേടിയത്. എയ്മെന്‍ നേടിയ ഗോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് ഇന്ത്യ തര്‍ക്കിച്ചു. എങ്കിലും ഫലമുണ്ടായില്ല. മത്സരത്തിന് വാര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week