28.1 C
Kottayam
Friday, September 20, 2024

പൾസർ സുനി ഒടുവിൽ പുറത്തേക്ക്; കർശന വ്യവസ്ഥകൾ ഇങ്ങനെ

Must read

കൊച്ചി:നടി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിന് പുറത്തേക്ക്. ഏഴ് വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. കർശന വ്യവസ്ഥകളോടെയാണ് വിചാരണ കോടതിയായ എറണാകുളം സെഷൻസ് കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്.

സുനി ജയിലിന് പുറത്തെത്തുന്നതോടെ മാധ്യമങ്ങളോട് സംസാരിക്കുമോയെന്നതായിരുന്നു പ്രധാനമായും ഉറ്റുനോക്കപ്പെട്ടത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ നിർദ്ദേശമുണ്ട്. പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥ.

കേസിന്റെ വിചാരണ അനന്തമായി നീളുന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടി നിർദ്ദേശിച്ചിരുന്നു. അതേസമയം രൂക്ഷമായ ഭാഷയിലാണ് വിചാരണ വൈകുന്നതിനോട് കോടതി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകർ 87 ദിവസമായിരുന്നു വിസ്തരിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.

നേരത്തേ മൂന്ന് തവണ ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ എത്തിയെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ കേസിലെ വിചാരണ നീളുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നാണ് ഏറ്റവും ഒടുവിലായി നൽകിയ ഹർജിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്.

അതേസമയം സുനി പുറത്തിറങ്ങിയാൽ അടുത്തത് എന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. 2017 ലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി അറസ്റ്റിലാകുന്നത്. കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുനി റിമാന്റിൽ കഴിയുന്നതിനിടെയാണ് നടൻ ദിലീപിന്റെ പേര് കേസിൽ ചർച്ചയാകുന്നത്.

നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയതാണെന്ന് കാണിച്ചുള്ള പൾസർ സുനിയുടെ കത്ത് പുറത്തുവരികയായിരുന്നു. ഇതിന് പിന്നാലെ തന്നെ ദിലീപിനേയും പോലീസ് അറസ്റ്റ് ചെയ്തു. 87 ദിവസം ജയിലിൽ കിടന്ന ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിലെ 2 മുതൽ ഏഴ് വരെയുള്ള പ്രതികൾക്ക് പിന്നീട് പല ഘട്ടങ്ങളിലായി ജാമ്യം ലഭിച്ചിരുന്നു.

കേസിൽ വിചാരണ നിലവിൽ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇനി പ്രതികളുടെ ഭാഗമാണ് കേൾക്കാനുള്ളതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സുനി പുറത്തിറങ്ങുന്നത് കേസ് അട്ടിമറിക്കപ്പെടാൻ കാരണമാകുമോയെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week