24.3 C
Kottayam
Saturday, June 6, 2026

നടൻ ദിലീപിനെ കുടുക്കിയത് പി.ടി.തോമസ്, സിനിമയിലെ വമ്പന്മാര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന കേസില്‍ പി.ടി വട്ടം നിന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു, അന്തിമ വിധി കാക്കാതെ ഒടുവിൽ യാത്ര

Must read

കൊച്ചി:കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പിടിപാടുകള്‍ കൊണ്ടും ആല്‍ബലം കൊണ്ടും തേച്ചുമാച്ചു കളയാവുന്ന കേസ് ഇതുവരെ എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിടി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ടു തന്നെയാണ്. കേളക്കരയാകെ ഈ സംഭവം ചര്‍ച്ചയായതും പലരുടെയും മുഖം മൂടികള്‍ വലിച്ചു കീറിയതുമെല്ലാം ഈ സംഭവത്തിലൂടെയായിരുന്നു.

അക്രമത്തിനിരയായ യുവതിയുടെ അടുത്ത് ആ രാത്രിയില്‍ പിടി എത്തിയതാണ് കേസില്‍ നിര്‍ണ്ണായകമായത്. വാഹനത്തിനുള്ളില്‍ അതിക്രൂരമായി നടിയെ പീഡിപ്പിച്ച ശേഷം പള്‍സര്‍ സുനി കൊണ്ടിറക്കിയത് നടന്‍ ലാലിന്റെ വീട്ടിലായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പാതിരാത്രിയില്‍ നിര്‍മ്മതാവ് കൂടിയായ ആന്റോ ജോസഫിനെ ലാല്‍ കാര്യമറിയിച്ചു. ഗൗരവം പിടികിട്ടിയ ആന്റോ തന്റെ സുഹൃത്ത് കൂടിയായ പിടി തോമസിനെ ആ രാത്രി വിളിച്ചുണര്‍ത്തി വണ്ടിയില്‍ കയറ്റി. ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎല്‍എ കേട്ടത് ആ വാഹനത്തിനുള്ളിലെ നടക്കുന്ന പീഡനമായിരുന്നു.

രാഷ്ട്രീയത്തിനും അപ്പുറം സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ശരിയോടൊപ്പം നിന്ന് പോരാടുകയും ചെയ്ത വ്യക്തിത്വമായിരുന്നു പിടി തോമസ് എംഎല്‍എയുടേത്. അതുകൊണ്ടുതന്നെ പിടി തോമസിന്റെ സാന്നിധ്യം ഈ കേസില്‍ നിര്‍ണായകമായിരുന്നു. ഒരുപക്ഷേ സിനിമയിലെ വമ്പന്മാര്‍ ഇടെപട്ട് ഒതുക്കി തീര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന കേസില്‍ പിടി തോമസ് ഇടപെട്ടതോടെ എല്ലാ വമ്പന്‍ സ്രാവുകള്‍ക്കും കുരുക്ക് മുറുകുകയായിരുന്നു. ഐജിയായിരുന്ന വിജയനെ ഫോണില്‍ വിളിച്ച് എല്ലാം അറിയിച്ചു. പിടിയെ പോലൊരു എംഎല്‍എ ഇടപെട്ട കേസില്‍ എഫ് ഐ ആര്‍ എടുത്തില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന പുലിവാലുകള്‍ പൊലീസ് തിരിച്ചറിഞ്ഞു. രാത്രിയില്‍ നടിക്ക് ആത്മവിശ്വാസം പകര്‍ന്ന പിടി തോമസ് കേസുമായി മുമ്പോട്ട് പോകണമെന്ന് നിര്‍ദ്ദേശിച്ചു.

- Advertisement -

- Advertisement -

പിന്നാലെ ഓരോരുത്തരായി പിടിയിലാകുകയായിരുന്നു. ആദ്യം പള്‍സര്‍ സുനി, പുറകേ ദീലീപും. ഈ കേസ് വിചാരണ അന്തിമ ഘട്ടത്തിലാണ്. വിചാരണയില്‍ കോടതിയില്‍ എത്തി സാക്ഷി മൊഴിയും പിടി തോമസ് നല്‍കി. യാതൊരു വിധ സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത മൊഴി. കേസിന്റെ അന്തിമ വിധിയില്‍ ഇത് നിര്‍ണ്ണായകമായി മാറും. അന്ന് രാത്രി ആ കേസിന് പിന്നില്‍ പള്‍സര്‍ സുനിയാണെന്ന് നടി പറഞ്ഞത് പിടിയും കോടതിയിലെ രഹസ്യ വിചാരണയില്‍ പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനാ അന്വേഷണത്തിലേക്ക് കേസ് എത്തിയതിന് പിന്നിലും പിടി തോമസിന്റെ നിരന്തര ഇടപെടലുകള്‍ ഉണ്ട്.

ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് എംഎല്‍എ. വിദേശത്തേക്കു വലിയ തോതില്‍ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോള്‍ത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ജിന്‍സണ്‍ എന്ന പ്രതി സ്ഥലം എംഎല്‍എയെന്ന നിലയില്‍ തന്നോടു പറഞ്ഞ കാര്യങ്ങള്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിരുന്നു.

- Advertisement -

ഇതിനിടെ അന്വേഷണം ഇഴയുന്ന ഘട്ടം വന്നപ്പോഴൊക്കെ പിടി തോമസ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുകും ചെയ്തു. ഇതിനിടെ വിഷയം നിയമസഭയിലും എത്തിച്ചു. പിടി തോമസ് കൊച്ചിയില്‍ നിരാഹരസസമരം നടത്തുകയും ചെയ്തു. എന്നാല്‍ നടനുമായി അടുത്തബന്ധമുണ്ടായിരുന്ന കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തായ്യാറായിരുന്നില്ല. എന്നിരുന്നാലും അദ്ദേഹം മുന്നോട്ട് തന്നെ പോയതുകൊണ്ടാണ് ഈ കേസ് ഇത്രയും ശക്തമായത്. എന്നാല്‍ ഒരു അന്തിമ വിധി വരുന്നതിന് മുമ്പ് തന്നെ പിടി തോമസ് യാത്രയായി.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായായിരുന്നു പിടി തോമസിന്റെ വിയോഗം. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 71 വയസ്സായിരുന്നു. 41 വര്‍ഷത്തിലേറെയായി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ കേരളം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week