28.7 C
Kottayam
Saturday, September 28, 2024

ഉപരാഷ്ട്രപതി സ്ഥാനം ഉമ്മൻ ചാണ്ടി വെട്ടി, വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ

Must read

ന്യൂഡൽഹി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകളുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ (PJ Kurian). തനിക്ക് കിട്ടുമായിരുന്ന ഉപരാഷ്ട്രപതിസ്ഥാനം ലഭിക്കാതിരിക്കാൻ കാരണം ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) ഇടപെടലാണെന്നും പി.ജെ.കുര്യൻ പറയുന്നു.

ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന സത്യത്തിലേക്കുള്ള സഞ്ചാരം പുതിയ പുസ്തകത്തിലാണ് നിര്‍ണായകമായ ഈ വെളിപ്പെടുത്തൽ പി ജെ കുര്യൻ നടത്തുന്നത്. കുര്യൻ്റെ എണ്‍പതാം ജന്മദിനം പ്രമാണിച്ച് സുഹൃത്തുകൾ മുൻകൈയ്യെടുത്താണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 

ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വന്ന രാഷ്ട്രപതി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് താൻ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ താത്പര്യം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വി തന്നെ നേരിൽ കണ്ട് അറിയിച്ചിരുന്നു.

തുടര്‍ചര്‍ച്ചകൾക്കായി തന്നോടെ പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മോദിക്ക് തന്നെ താത്പര്യമുണ്ടായിരുന്നു. രണ്ടു തവണ ഇക്കാര്യം നഖ്വി തന്നോട് ആവശ്യപ്പെടുകയും ചെയ്തു. മുക്താര്‍ അബ്ബാസ് നഖ്വി എഴുതിയ പുസ്തകത്തിലും ഈ സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 

കേരളത്തിൽ വന്നപ്പോൾ താൻ ഉപരാഷ്ട്രപതിയാകേണ്ട ആളാണെന്ന് വെങ്കയ്യ നായിഡു പ്രസംഗിച്ചിരുന്നു. താൻ രാജ്യസഭയിലുണ്ടാവണമായിരുന്നുവെന്നും രാജ്യസഭാ ചെയര്‍മാനാവേണ്ടിയിരുന്ന ആളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.  ഈ സദസ്സിൽ ഉമ്മൻചാണ്ടിയും ഉണ്ടായിരുന്നു.

പിന്നീട് ഈ പ്രസംഗം ഉമ്മൻ ചാണ്ടി തനിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തു. പ്രസംഗം ഗാന്ധി കുടുംബത്തിന് മുന്നിലേക്കെത്തിച്ച ഉമ്മൻ ചാണ്ടി. തെറ്റായ രീതിയിൽ അതിനെ വ്യാഖ്യാനിച്ചെടുക്കുകയും പാര്‍ട്ടി നേതൃത്വത്തിന് താൻ അനഭിമതനാവുകയും ചെയ്തു.  ഈ വിഷയത്തിൽ മുതിര്‍ന്ന നേതാവ് എകെ ആൻ്റണി തനിക്ക് വേണ്ടി ഇടപെട്ടില്ലെന്ന പരിഭവവും കുര്യൻ തുറന്നു പറയുന്നു.

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാൻ താൻ താത്പര്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി തന്നെ വെട്ടിയെന്ന ആരോപണവും പുസ്തകത്തിൽ പി ജെ കുര്യൻ നടത്തുന്നുണ്ട്. കുര്യനെ ഒഴിവാക്കാനായി രാജ്യസഭാ സീറ്റ് തങ്ങൾക്ക് ഇങ്ങോട്ട് നിര്‍ബന്ധിച്ച് തരികയായിരുന്നുവെന്നും ജോസ് കെ മാണി തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും കുര്യൻ പറയുന്നുണ്ട്.

തങ്ങളുമൊരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ഒരു രാജ്യസഭാ സീറ്റ് ഇങ്ങോട്ട് വാഗ്ദാനം ചെയ്യുമ്പോൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞതായും കുര്യൻ്റെ പുസ്തകത്തിൽ പറയുന്നുണ്ട്. തനിക്ക് രാജ്യസഭാ സീറ്റ് കിട്ടാനായി ഇടപെടുമെന്ന് രമേശ് ചെന്നിത്തല  വാഗ്ദാനം ചെയ്തെങ്കിലും സന്ദര്‍ഭം വന്നപ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന് തന്നെ വെട്ടാനാണ് ചെന്നിത്തല ചെയ്തത്. 

രാഹുൽ ഗാന്ധിക്ക് നേരെയും വലിയ വിമര്‍ശനമാണ് പുസ്തകത്തിൽ കുര്യൻ നടത്തുന്നത്. രാഹുലിന് പാര്‍ട്ടിയെ ഏകോപിപ്പിക്കാൻ സാധിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളേയും യുവ നേതാക്കളേയും ഒരേ പോലെ ഒപ്പം നിര്‍ത്തുന്നതിൽ രാഹുൽ പരാജയപ്പെട്ടെന്ന വിമര്‍ശനവും ജി23 കൂട്ടായ്മയെ പിന്തുണയ്ക്കുന്ന കുര്യൻ നടത്തുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week